കോയമ്പത്തൂർ: മേട്ടുപ്പാളയത്ത് വീടുകൾക്കു മുകളിലേക്കു ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനേഴുപേർ ദാരുണമായി മരിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മരിച്ചവരുടെ വീടുകൾക്കു സമീപത്തെ അപ്പാർട്ട്മെന്റിന്റെ പത്തടി ഉയരമുള്ള കൂറ്റൻ ചുറ്റുമതിൽ ഇടിഞ്ഞു വീടുകൾക്കു മുകളിലേക്കു പതിക്കുകയായിരുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടന്നവരാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു മരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് അപ്പാർട്ട്മെന്റ് ഉടമയ്ക്കെതിരേ മേട്ടുപ്പാളയം പോലീസ് കേസെടുത്തു. മഴക്കെടുതിയിൽ വെള്ളിയാഴ്ച മുതൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം 25 ആയി.
ഇന്നലെ പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മരിച്ചവരുടെ വീടുകൾക്കു സമീപത്തെ അപ്പാർട്ട്മെന്റിന്റെ പത്തടി ഉയരമുള്ള കൂറ്റൻ ചുറ്റുമതിൽ ഇടിഞ്ഞു വീടുകൾക്കു മുകളിലേക്കു പതിക്കുകയായിരുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടന്നവരാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു മരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് അപ്പാർട്ട്മെന്റ് ഉടമയ്ക്കെതിരേ മേട്ടുപ്പാളയം പോലീസ് കേസെടുത്തു. മഴക്കെടുതിയിൽ വെള്ളിയാഴ്ച മുതൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം 25 ആയി.