ന്യൂഡൽഹി: "രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരേ തടസ ഹർജിയുമായി എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ സുപ്രീംകോടതിയിൽ.
ശ്രീകുമാർ മേനോൻ ഹർജി നൽകിയാൽ തന്റെ വാദം കേൾക്കാതെ നടപടി സ്വീകരിക്കരുതെന്നാണ് എംടിയുടെ ആവശ്യം. രണ്ടാമൂഴം സിനിമയാക്കുന്നതിലുള്ള കരാർ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥ നീക്കങ്ങൾക്കായി ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിൽ, ഇക്കാര്യം കൈകാര്യം ചെയ്യാൻ കോഴിക്കോട് മുൻസിഫ് കോടതിയോടു ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതിനെതിരേ ശ്രീകുമാർ മേനോൻ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് എംടി തടസ ഹർജി നൽകിയത്.
രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എംടിയും ശ്രീകുമാറും 2014ലാണ് കരാറിൽ ഒപ്പുവച്ചത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. കാലാവധി കഴിഞ്ഞ് ഒരുവർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമായില്ല. തുടർന്നാണ് കരാർ ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എംടി മുൻസിഫ് കോടതിയെ സമീപിച്ചത്.
ശ്രീകുമാർ മേനോൻ ഹർജി നൽകിയാൽ തന്റെ വാദം കേൾക്കാതെ നടപടി സ്വീകരിക്കരുതെന്നാണ് എംടിയുടെ ആവശ്യം. രണ്ടാമൂഴം സിനിമയാക്കുന്നതിലുള്ള കരാർ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥ നീക്കങ്ങൾക്കായി ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിൽ, ഇക്കാര്യം കൈകാര്യം ചെയ്യാൻ കോഴിക്കോട് മുൻസിഫ് കോടതിയോടു ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതിനെതിരേ ശ്രീകുമാർ മേനോൻ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് എംടി തടസ ഹർജി നൽകിയത്.
രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എംടിയും ശ്രീകുമാറും 2014ലാണ് കരാറിൽ ഒപ്പുവച്ചത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. കാലാവധി കഴിഞ്ഞ് ഒരുവർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമായില്ല. തുടർന്നാണ് കരാർ ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എംടി മുൻസിഫ് കോടതിയെ സമീപിച്ചത്.