മുംബൈ: മകൾ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നു ബിജെപിയുടെ വാഗ്ദാനമുണ്ടായിരുന്നുവെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഒരുമിച്ചു പ്രവർത്തിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തുവെന്നും എന്നാൽ താൻ അതു നിരസിച്ചുവെന്നും എൻസിപി അധ്യക്ഷൻ പവാർ പറഞ്ഞു. മറാഠി ചാനലിനു നല്കിയ അഭിമുഖത്തിലാണു പവാർ ഇക്കാര്യം പറഞ്ഞത്.
ഒരുമിച്ചു പ്രവർത്തിക്കാമെന്നു മോദി വാഗ്ദാനം ചെയ്തിരുന്നു. നമ്മുടെ നല്ല വ്യക്തിബന്ധം തുടരുമെന്നും ഒരുമിച്ചു പ്രവർത്തിക്കുക സാധ്യമല്ലെന്നും ഞാൻ അറിയിച്ചു-പവാർ പറഞ്ഞു. രാഷ്ട്രപതിയാക്കാമെന്ന് മോദി സർക്കാർ വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ട് പവാർ തള്ളി.
മഹാരാഷ്ട്ര സർക്കാർ രൂപവത്കരണത്തിനായി ശിവസേന-എൻസിപി- കോൺഗ്രസ് കക്ഷികൾ ചർച്ച നടത്തവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാർ കൂടിക്കാഴ്ച നടത്തിയത് ഏറെ അഭ്യൂഹങ്ങൾക്കു കാരണമായിരുന്നു.
ഒരുമിച്ചു പ്രവർത്തിക്കാമെന്നു മോദി വാഗ്ദാനം ചെയ്തിരുന്നു. നമ്മുടെ നല്ല വ്യക്തിബന്ധം തുടരുമെന്നും ഒരുമിച്ചു പ്രവർത്തിക്കുക സാധ്യമല്ലെന്നും ഞാൻ അറിയിച്ചു-പവാർ പറഞ്ഞു. രാഷ്ട്രപതിയാക്കാമെന്ന് മോദി സർക്കാർ വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ട് പവാർ തള്ളി.
മഹാരാഷ്ട്ര സർക്കാർ രൂപവത്കരണത്തിനായി ശിവസേന-എൻസിപി- കോൺഗ്രസ് കക്ഷികൾ ചർച്ച നടത്തവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാർ കൂടിക്കാഴ്ച നടത്തിയത് ഏറെ അഭ്യൂഹങ്ങൾക്കു കാരണമായിരുന്നു.