ന്യൂഡൽഹി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ അനുമതി വൈകിക്കുന്നെന്നാരോപിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനെതിരേ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മരടിലെ ഫ്ളാറ്റ് ഉടമകളുടെ വിഷയം നിരവധി തവണ പരിഗണിച്ചതാണെന്നും ആവർത്തിച്ച് ആവശ്യങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് പരിഹസിക്കുന്നതിനു തുല്യമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എറണാകുളം മുൻ ജില്ലാ കളക്ടർ മുഹമ്മദ് സഫറുള്ള തുടങ്ങി എട്ട് പേർക്കെതിരേ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുക്കണമെന്നായിരുന്നു ഫ്ളാറ്റ് ഉടമകളുടെ ആവശ്യം. ഇതിന് അനുമതി നൽകാൻ അറ്റോർണി ജനറലിനു നിർദേശം നൽകണമെന്ന് പ്രത്യേകം നൽകിയ അപേക്ഷകളിലൂടെ ഗോൾഡൻ കായലോരം ഫ്ളാറ്റിലെ റിത ശശിധരൻ, മെറീന ജോർജ്, എം.എൽ. ജോർജ് എന്നിവർ ആവശ്യപ്പെട്ടു.
അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എറണാകുളം മുൻ ജില്ലാ കളക്ടർ മുഹമ്മദ് സഫറുള്ള തുടങ്ങി എട്ട് പേർക്കെതിരേ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുക്കണമെന്നായിരുന്നു ഫ്ളാറ്റ് ഉടമകളുടെ ആവശ്യം. ഇതിന് അനുമതി നൽകാൻ അറ്റോർണി ജനറലിനു നിർദേശം നൽകണമെന്ന് പ്രത്യേകം നൽകിയ അപേക്ഷകളിലൂടെ ഗോൾഡൻ കായലോരം ഫ്ളാറ്റിലെ റിത ശശിധരൻ, മെറീന ജോർജ്, എം.എൽ. ജോർജ് എന്നിവർ ആവശ്യപ്പെട്ടു.