മാഡ്രിഡ്: ഉടനടി തിരുത്തൽ നടപടികളെടുത്തില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങൾ പിടിച്ചുനിർത്താൻ പറ്റാത്തതായിരിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ ഉച്ചകോടിക്കു തുടക്കം. ആഗോളതാപനം വർധിച്ചുവരികയാണെന്നും അതു കണ്ടില്ലെന്നു നടിക്കുന്നവർ തെറ്റുകാരായാവും ചരിത്രത്തിൽ ഇടംപിടിക്കുകയെന്നും ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന ചിലിയിലെ പരിസ്ഥിതി മന്ത്രി കരോളിന ഷ്മിട്ട് പറഞ്ഞു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ നിയന്ത്രിക്കുന്നതിനു നടപടികളെടുക്കാൻ സർക്കാരുകൾ കൂടുതൽ ഇച്ഛാശക്തി കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മടങ്ങിപ്പോക്ക് അസാധ്യമായ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വരുന്ന പതിറ്റാണ്ടിന്റെ അവസാനത്തോടെ നമുക്കു മുന്നിൽ രണ്ടു വഴികളാണുണ്ടാവുക; അതിലൊന്ന് മടങ്ങിപ്പോക്ക് അസാധ്യമായ നിദ്രാടനമായിരിക്കും. രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാൻ ആരും തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎൻ സംഘടിപ്പിക്കുന്ന 25-ാമതു കാലാവസ്ഥാ ഉച്ചകോടി (കോൺഫറൻസ് ഓഫ് ദ പാർട്ടീസ്- സിഒപി25) 13 വരെയാണു നടക്കുക. ചിലിയിൽ നിശ്ചയിച്ച ഉച്ചകോടി, അവിടുത്ത ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മാഡ്രിഡിലേക്കു മാറ്റുകയായിരുന്നു.
നാലു വർഷം മുന്പത്തെ ‘പാരീസ് ധാരണ’യിൽ ഉരുത്തിരിഞ്ഞ കാലാവസ്ഥാ നിയന്ത്രണ മാർഗങ്ങളുടെ അന്തിമരൂപം മാഡ്രിഡിൽ ഉണ്ടായേക്കും. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷസ് കുറയ്ക്കാനുള്ള നടപടികളാണ് പാരീസ് ധാരണയിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾതന്നെ ആഗോളതാപനില ശശാശരി ഒരു ഡിഗ്രി കൂടിയിട്ടുണ്ട്.
മാഡ്രിഡ് ഉച്ചകോടിയിൽ 200 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 50 രാജ്യത്തലവന്മാർ അടക്കം 29,000 സന്ദർശകർ എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കാർബൺ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്ന് മന്ത്രിതലത്തിലോ അതിനു താഴ്ന്ന തലത്തിലോ ഉള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാരീസ് ധാരണയിൽനിന്ന് അടുത്ത നവംബറിൽ പിന്മാറുമെന്ന് യുഎസിലെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
മടങ്ങിപ്പോക്ക് അസാധ്യമായ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വരുന്ന പതിറ്റാണ്ടിന്റെ അവസാനത്തോടെ നമുക്കു മുന്നിൽ രണ്ടു വഴികളാണുണ്ടാവുക; അതിലൊന്ന് മടങ്ങിപ്പോക്ക് അസാധ്യമായ നിദ്രാടനമായിരിക്കും. രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാൻ ആരും തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎൻ സംഘടിപ്പിക്കുന്ന 25-ാമതു കാലാവസ്ഥാ ഉച്ചകോടി (കോൺഫറൻസ് ഓഫ് ദ പാർട്ടീസ്- സിഒപി25) 13 വരെയാണു നടക്കുക. ചിലിയിൽ നിശ്ചയിച്ച ഉച്ചകോടി, അവിടുത്ത ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മാഡ്രിഡിലേക്കു മാറ്റുകയായിരുന്നു.
നാലു വർഷം മുന്പത്തെ ‘പാരീസ് ധാരണ’യിൽ ഉരുത്തിരിഞ്ഞ കാലാവസ്ഥാ നിയന്ത്രണ മാർഗങ്ങളുടെ അന്തിമരൂപം മാഡ്രിഡിൽ ഉണ്ടായേക്കും. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷസ് കുറയ്ക്കാനുള്ള നടപടികളാണ് പാരീസ് ധാരണയിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾതന്നെ ആഗോളതാപനില ശശാശരി ഒരു ഡിഗ്രി കൂടിയിട്ടുണ്ട്.
മാഡ്രിഡ് ഉച്ചകോടിയിൽ 200 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 50 രാജ്യത്തലവന്മാർ അടക്കം 29,000 സന്ദർശകർ എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കാർബൺ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്ന് മന്ത്രിതലത്തിലോ അതിനു താഴ്ന്ന തലത്തിലോ ഉള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാരീസ് ധാരണയിൽനിന്ന് അടുത്ത നവംബറിൽ പിന്മാറുമെന്ന് യുഎസിലെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.