![നീറ്റ്: അടുത്ത വർഷം തട്ടമിട്ട് എഴുതാം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13756805/full.jpg)
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നീറ്റ് പരീക്ഷയിൽ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ) അചാരപരമായുള്ള ശിരോവസ്ത്രം ധരിക്കാൻ അനുമതി. മുൻകൂട്ടിയുള്ള അനുമതിയോടെ ബുർഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവയും ധരിക്കാം.
ശരീരത്തിൽ ആരോഗ്യപരമായ കാരണങ്ങളാൽ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് വാങ്ങുന്നതിന് മുൻപ് തന്നെ അക്കാര്യം വ്യക്തമാക്കിയിരിക്കണം. മുൻ വർഷങ്ങളിൽ നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർതികൾ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിനെതിരേ വിദ്യാർഥികൾ കോടതിയെ സമീപിച്ചതോടെയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അടുത്ത വർഷം നടക്കുന്ന പരീക്ഷയിൽ ശിരോവസ്ത്രത്തിന് ഇളവ് നൽകിയത്.
പ്രമേഹത്തിന്റെ അസുഖമുള്ള വിദ്യാർഥികൾക്ക് മധുരം അടങ്ങിയ ലഘുഭക്ഷണ പദാർഥങ്ങളും സുതാര്യമായ കുപ്പിയിൽ കുടിവെള്ളവും പരീക്ഷാ ഹാളിനകത്ത് അനുവദിക്കും. ഡ്രസ് കോഡ് ഇളം നിറത്തിലുള്ളതും മുഴുക്കൈ ഉള്ളതുമായ വസ്ത്രങ്ങൾ അനുവദിക്കില്ല. ആചാരപരമായ വസ്ത്രം ധരിച്ചെത്തുന്ന (ശിരോവസ്ത്രം ഉൾപ്പടെ) വിദ്യാർഥികൾ ഒരു മണിക്കൂർ മുൻപായി പരിശോധനകൾക്കായി എത്തേണ്ടതാണ്. സ്ലിപ്പർ, സാൻഡൽ, ലോ ഹീൽഡ് ചെരുപ്പകൾ ധരിക്കാം. ഷൂസ് ധരിക്കരുത്. മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് ലഭ്യമാക്കുന്പോൾ അക്കാര്യം വ്യക്തമാക്കണം. ശിരോവസ്ത്രം ധരിച്ചെത്തുന്നവർ അതാത് പരീക്ഷാ ഹാളിന്റെ ഗേറ്റ് അടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ തന്നെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരിക്കണം. രണ്ട് മണിക്കാണ് പരീക്ഷ തുടങ്ങുന്നത്.
12.30ന് ഗേറ്റ് അടയ്ക്കും. അതിനാൽ ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർഥികൾ 11.30ന് വിവരം ധരിപ്പിച്ചിരിക്കണം. നീറ്റ് പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാനുള്ള സമയം ഇന്നലെ വൈകുന്നേരം നാലു മണി മുതലാണ് ആരംഭിച്ചത്. ഡിസംബർ 31 വരെ അപേക്ഷകൽ അയക്കാം. മേയ് മൂന്നാം തീയത് ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് പരീക്ഷ. അടുത്ത വർഷം തന്നെ ജൂണിൽ പരീക്ഷാ ഫലം പുറത്തു വരുമെന്നാണു പ്രതീക്ഷ.
സെബി മാത്യു
ശരീരത്തിൽ ആരോഗ്യപരമായ കാരണങ്ങളാൽ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് വാങ്ങുന്നതിന് മുൻപ് തന്നെ അക്കാര്യം വ്യക്തമാക്കിയിരിക്കണം. മുൻ വർഷങ്ങളിൽ നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർതികൾ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിനെതിരേ വിദ്യാർഥികൾ കോടതിയെ സമീപിച്ചതോടെയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അടുത്ത വർഷം നടക്കുന്ന പരീക്ഷയിൽ ശിരോവസ്ത്രത്തിന് ഇളവ് നൽകിയത്.
പ്രമേഹത്തിന്റെ അസുഖമുള്ള വിദ്യാർഥികൾക്ക് മധുരം അടങ്ങിയ ലഘുഭക്ഷണ പദാർഥങ്ങളും സുതാര്യമായ കുപ്പിയിൽ കുടിവെള്ളവും പരീക്ഷാ ഹാളിനകത്ത് അനുവദിക്കും. ഡ്രസ് കോഡ് ഇളം നിറത്തിലുള്ളതും മുഴുക്കൈ ഉള്ളതുമായ വസ്ത്രങ്ങൾ അനുവദിക്കില്ല. ആചാരപരമായ വസ്ത്രം ധരിച്ചെത്തുന്ന (ശിരോവസ്ത്രം ഉൾപ്പടെ) വിദ്യാർഥികൾ ഒരു മണിക്കൂർ മുൻപായി പരിശോധനകൾക്കായി എത്തേണ്ടതാണ്. സ്ലിപ്പർ, സാൻഡൽ, ലോ ഹീൽഡ് ചെരുപ്പകൾ ധരിക്കാം. ഷൂസ് ധരിക്കരുത്. മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് ലഭ്യമാക്കുന്പോൾ അക്കാര്യം വ്യക്തമാക്കണം. ശിരോവസ്ത്രം ധരിച്ചെത്തുന്നവർ അതാത് പരീക്ഷാ ഹാളിന്റെ ഗേറ്റ് അടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ തന്നെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരിക്കണം. രണ്ട് മണിക്കാണ് പരീക്ഷ തുടങ്ങുന്നത്.
12.30ന് ഗേറ്റ് അടയ്ക്കും. അതിനാൽ ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർഥികൾ 11.30ന് വിവരം ധരിപ്പിച്ചിരിക്കണം. നീറ്റ് പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാനുള്ള സമയം ഇന്നലെ വൈകുന്നേരം നാലു മണി മുതലാണ് ആരംഭിച്ചത്. ഡിസംബർ 31 വരെ അപേക്ഷകൽ അയക്കാം. മേയ് മൂന്നാം തീയത് ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് പരീക്ഷ. അടുത്ത വർഷം തന്നെ ജൂണിൽ പരീക്ഷാ ഫലം പുറത്തു വരുമെന്നാണു പ്രതീക്ഷ.
സെബി മാത്യു