സിഡ്നി: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാൻ സഹായിക്കുന്ന അത്യാധുനിക കാമറകൾ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തു സ്ഥാപിച്ചു. നിരത്തുകളിലെ മരണസംഖ്യ ഗണ്യമായി കുറയ്ക്കാൻ ഉദ്ദേശിച്ചാണ് നടപടി.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. രാത്രിയും പകലും എല്ലാത്തരം കാലാവസ്ഥകളിലും കാമറ പ്രവർത്തിക്കും.
ഡ്രൈവിംഗിനിടെ ഹാൻഡ്-ഫ്രീ സംവിധാനത്തിന്റെ സഹായത്തോടെ കോളുകൾ ചെയ്യുന്നതും സ്വീകരിക്കുന്നതും ന്യൂ സൗത്ത് വേൽസിൽ കുറ്റകരമല്ല. പക്ഷേ, ഫോൺ കയ്യിൽ പിടിച്ചാൻ ശിക്ഷ കിട്ടും. ഡ്രൈവിംഗിനിടെ വീഡിയോ കോളിംഗ്, സോഷ്യൽ മീഡിയ ഉപയോഗിക്കൽ, ഫോട്ടോ എടുക്കൽ എന്നിവയും കുറ്റകരമാണ്.
2018-ൽ സംസ്ഥാനത്ത് 354 പേർ വാഹനാപകടങ്ങളിൽ മരിച്ചു. ഈ വർഷം ഇതുവരെ 329 പേരും. 2021 ഓടെ മരണനിരക്കിൽ 30 ശതമാനം കുറവ് വരുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. രാത്രിയും പകലും എല്ലാത്തരം കാലാവസ്ഥകളിലും കാമറ പ്രവർത്തിക്കും.
ഡ്രൈവിംഗിനിടെ ഹാൻഡ്-ഫ്രീ സംവിധാനത്തിന്റെ സഹായത്തോടെ കോളുകൾ ചെയ്യുന്നതും സ്വീകരിക്കുന്നതും ന്യൂ സൗത്ത് വേൽസിൽ കുറ്റകരമല്ല. പക്ഷേ, ഫോൺ കയ്യിൽ പിടിച്ചാൻ ശിക്ഷ കിട്ടും. ഡ്രൈവിംഗിനിടെ വീഡിയോ കോളിംഗ്, സോഷ്യൽ മീഡിയ ഉപയോഗിക്കൽ, ഫോട്ടോ എടുക്കൽ എന്നിവയും കുറ്റകരമാണ്.
2018-ൽ സംസ്ഥാനത്ത് 354 പേർ വാഹനാപകടങ്ങളിൽ മരിച്ചു. ഈ വർഷം ഇതുവരെ 329 പേരും. 2021 ഓടെ മരണനിരക്കിൽ 30 ശതമാനം കുറവ് വരുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.