+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതിയിൽ ആശങ്കയെന്നു ജെഡി-യു

ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധി വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിന്‍റെ വാദങ്ങൾ തള്ളി സഖ്യകക്ഷിയായ ജെഡിയു. രാജ്യത്തിന്‍റെ സാന്പത്
രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതിയിൽ ആശങ്കയെന്നു ജെഡി-യു
ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധി വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിന്‍റെ വാദങ്ങൾ തള്ളി സഖ്യകക്ഷിയായ ജെഡി-യു. രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതി രൂക്ഷമാണെന്നും അക്കാര്യത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഐക്യജനതാദൾ നേതാവ് കെ.സി. ത്യാഗി പറഞ്ഞു. സർക്കാരിന്‍റെ സാന്പത്തികനയങ്ങളെ എതിർത്ത് എൻഡിഎ കക്ഷിയായ ശിരോമണി അകാലിദൾ രംഗത്തെത്തിയതിനു പിന്നാലെയാണു ജെഡി-യുവും സമാനമായ നിലപാട് വ്യക്തമാക്കിയത്.

വളർച്ചനിരക്ക് കുറയുന്നതും കാർഷികരംഗത്ത് തിരിച്ചടിയുണ്ടാകുന്നതും ആശങ്കാജനകമാണ്. അതിനിടെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതും അപകടകരമായ സൂചനകൾ നൽകുന്നു.

രാജ്യത്തു ജോലിയില്ല, തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർമാർ നൽകുന്ന മുന്നറിയിപ്പുകൾ സർക്കാർ തള്ളിക്കളയരുത്. പ്രതിപക്ഷ പാർട്ടികളും സാന്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്താൻ സർക്കാർ തയാറാകണം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൽനിന്ന് ഉപദേശം തേടണം. ഏറ്റുമുട്ടലല്ല, കൂടിയാലോചനയാണ് ഇപ്പോൾ വേണ്ടതെന്നും കെ.സി. ത്യാഗി പറഞ്ഞു

രാജ്യത്തിന്‍റെ സാന്പത്തികരംഗം അപകടകരമായ സ്ഥിതിയിലാണെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തെക്കുറിച്ചു സഖ്യകക്ഷികളുമായി കൂടിയാലോചന നടത്താൻ പോലും സർക്കാർ തയാറാകുന്നില്ല. ഏറ്റവും പഴയ സഖ്യകക്ഷിയായ ശിവസേന മുന്നണി വിട്ടുകഴിഞ്ഞു. ബാക്കിയുള്ളവർ അതേ പാതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.