+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താക്കറെ വിശ്വാസം തെളിയിച്ചു; 169 കടന്പ കടന്നു

മുംബൈ: രാഷ്‌ട്രീയ മഹാനാടകങ്ങൾക്കു വേദിയായ മഹാരാഷ്‌ട്രയിൽ ബിജെപി പ്രതിഷേധത്തിനിടെ, ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന എൻസിപി കോൺഗ്രസ് മഹാ വികാസ് അഘാഡി ത
താക്കറെ വിശ്വാസം തെളിയിച്ചു; 169  കടന്പ കടന്നു
മുംബൈ: രാഷ്‌ട്രീയ മഹാനാടകങ്ങൾക്കു വേദിയായ മഹാരാഷ്‌ട്രയിൽ ബിജെപി പ്രതിഷേധത്തിനിടെ, ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന- എൻസിപി- കോൺഗ്രസ് മഹാ വികാസ് അഘാഡി ത്രികക്ഷി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി.

കാവി തലപ്പാവ് ധരിച്ചു രാജപ്രൗഢിയോടെയാണ് ശിവസേനാ എംഎൽഎമാർ സഭയിലെത്തിയത്. 169 എംഎൽഎമാരാണ് ഉദ്ധവിനെ പിന്തുണച്ചത്. നാല് എംഎൽഎമാർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതായി പ്രോടെം സ്പീക്കർ ദിലീപ് വൽസ് പാട്ടീൽ സഭയെ അറിയിച്ചു. ഓൾ ഇന്ത്യ മജിലിസ് ഇ ഇത്തെഹാദുൾ മുസ്‌ലീമീൻ പാർട്ടിയിലെ രണ്ട് അംഗങ്ങളും സിപിഎമ്മിലെയും മഹാരാഷ്‌ട്ര നവനിർമാൺ സേനയിലെയും ഓരോരുത്തരുമാ ണുവിട്ടുനിന്നത്.

ത്രികക്ഷി സർക്കാർ വിശ്വാസവോട്ട് നേടിയെന്നു പ്രോടെം സ്പീക്കർ പ്രഖ്യാപിച്ചതോടെ ഉദ്ധവ് എഴുന്നേറ്റു നിന്ന് അംഗങ്ങൾക്കു നന്ദി പറഞ്ഞു. എന്നിൽ, വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ വരുന്പോൾ വലിയ സമ്മർദമുണ്ടായിരുന്നു.

മറക്കാനാവാത്ത ധന്യമായ നിമിഷമാണിത്. ഞങ്ങൾ ഛത്രപതി ശിവജിയുടെ പേരുകൾ ഇനിയും ഉറക്കെ വിളിക്കും. അതുകേട്ട് ആരും മോഹാലസ്യപ്പെടേണ്ടതില്ല- ഉദ്ധവ് പറഞ്ഞു. 59 കാരനായ ഉദ്ധവിന്‍റെ നിയമസഭയിലെ കന്നിപ്രവേശനമായിരുന്നു ഇന്നലത്തേത്. മകൻ ആദിത്യക്കും അംഗങ്ങൾക്കുമൊപ്പമാണ് ഉദ്ധവ് സഭയിലെത്തിയത്. ഉദ്ധവ് നിയമസഭാംഗമല്ല.

അതേസമയം, സഭാ നടപടികൾ ഭരണഘടനാവിരുദ്ധമാണെ ന്നരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ 105 എംഎൽഎമാർ സഭ ബഹിഷ്കരിച്ചു വാക്കൗട്ട് നടത്തി. 288 അംഗ നിയമസഭയാണു മഹാരാഷ്‌ട്രയിലേത്.

ഉദ്ധവും മറ്റ് ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത നടപടി ചട്ടവിരുദ്ധമാണെന്നും പാർട്ടി എംഎൽഎ കാളിദാസ് കൊളംബ്കറിനെ പ്രോടെം സ്പീക്കർ സ്ഥാനത്തുനിന്നു നീക്കിയത് അനുചിതമാണെന്നും ബിജെപി നിയമസഭാകക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. ആരൊക്കെയോ ബാലാസാഹെബ് താക്കറെയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ചിലർ സോണിയ ഗാന്ധിയുടെ നാമത്തിലും മറ്റു ചിലർ ശരദ് പവാറിന്‍റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.