ന്യൂഡൽഹി: കടക്കെണി മൂലം ജീവനൊടുക്കിയ കർഷകരുടെ ആശ്രിതർക്കു ധനസഹായം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലുള്ള നയം അനുസരിച്ചു സഹായം നൽകാനാകില്ലെന്നാണു കേന്ദ്ര കാർഷിക സഹമന്ത്രി പുരുഷോത്തം രുപാല കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞത്.
ദുരിതം അനുഭവിക്കുന്ന കർഷകരുടെ ഒരു ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾ ഒഴിവാക്കും. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ട കർഷകർക്ക് പതിനായിരം മുതൽ അന്പതിനായിരം രൂപ വരെ നൽകും. വിള സംഭരണത്തിന് കൈവശമുള്ള ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പ നൽകുന്നത്-മന്ത്രി വിശദീകരിച്ചു.
ദുരിതം അനുഭവിക്കുന്ന കർഷകരുടെ ഒരു ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾ ഒഴിവാക്കും. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ട കർഷകർക്ക് പതിനായിരം മുതൽ അന്പതിനായിരം രൂപ വരെ നൽകും. വിള സംഭരണത്തിന് കൈവശമുള്ള ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പ നൽകുന്നത്-മന്ത്രി വിശദീകരിച്ചു.