![ശിവസേന കോൺഗ്രസിന്റെ സൃഷ്ടിയെന്ന് ജയറാം രമേശ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13730447/full.jpg)
ന്യൂഡൽഹി: മുംബൈ അടക്കിവാണ് ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാൻ 1960കളിൽ കോണ്‍ഗ്രസ് സൃഷ്ടിച്ചതാണ് ശിവസേനയെന്ന് ജയറാം രമേശ്. ഒരു വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ പറഞ്ഞത്.
ആശയപരമായി കോണ്‍ഗ്രസും ശിവസേനയും എക്കാലത്തും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണ്. എന്നാൽ, രണ്ട് മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആശയത്തിൽ നിന്നാണ് ശിവസേനയുടെ പിറവിയെന്നാണ് ജയറാം രമേശ് പറഞ്ഞത്.
1967ൽ എസ്.കെ പാട്ടീലും വി.പി. നായിക്കുമാണ് ശിവസേനയുടെ സൃഷ്ടിക്കു വഴി തെളിച്ചത്. എഐടിയുസി, സിഐടിയു തുടങ്ങിയ യൂണിയനുകളുടെ വീഴ്ചയ്ക്കു തടയിടുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി. എസ്.കെ പാട്ടീൽ മൂന്ന തവണ ബോംബെ മേയറായിരുന്നു. വി.പി നായിക് 1963 മുതൽ 1975 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 1980ൽ കോണ്‍ഗ്രസിന്റെ അബ്ദുൾ റഹ്മാൻ ആന്തുലേ മുഖ്യമന്ത്രിയാകുന്നതിന് ആദ്യം അനുകൂലിച്ചത് ബാൽ താക്കറേ ആയിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. എൻഡിഎയുമായുള്ള സഖ്യം വിട്ട് പ്രതിഭ പാട്ടീലിനെ രാഷ്ട്രപതിയാക്കാൻ പിന്തുണ നൽകിയതും ബാൽ താക്കറെ ആണ്. പ്രണബ് മുഖർജിയെ പിന്തുണയ്ക്കാനും ബാൽ താക്കറെ എൻഡിഎ വിട്ടിരുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ആശയപരമായി കോണ്‍ഗ്രസും ശിവസേനയും എക്കാലത്തും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണ്. എന്നാൽ, രണ്ട് മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആശയത്തിൽ നിന്നാണ് ശിവസേനയുടെ പിറവിയെന്നാണ് ജയറാം രമേശ് പറഞ്ഞത്.
1967ൽ എസ്.കെ പാട്ടീലും വി.പി. നായിക്കുമാണ് ശിവസേനയുടെ സൃഷ്ടിക്കു വഴി തെളിച്ചത്. എഐടിയുസി, സിഐടിയു തുടങ്ങിയ യൂണിയനുകളുടെ വീഴ്ചയ്ക്കു തടയിടുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി. എസ്.കെ പാട്ടീൽ മൂന്ന തവണ ബോംബെ മേയറായിരുന്നു. വി.പി നായിക് 1963 മുതൽ 1975 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 1980ൽ കോണ്‍ഗ്രസിന്റെ അബ്ദുൾ റഹ്മാൻ ആന്തുലേ മുഖ്യമന്ത്രിയാകുന്നതിന് ആദ്യം അനുകൂലിച്ചത് ബാൽ താക്കറേ ആയിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. എൻഡിഎയുമായുള്ള സഖ്യം വിട്ട് പ്രതിഭ പാട്ടീലിനെ രാഷ്ട്രപതിയാക്കാൻ പിന്തുണ നൽകിയതും ബാൽ താക്കറെ ആണ്. പ്രണബ് മുഖർജിയെ പിന്തുണയ്ക്കാനും ബാൽ താക്കറെ എൻഡിഎ വിട്ടിരുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.