ജറുസലം: ഉണ്ണിയേശുവിന്റെ പുൽത്തൊട്ടിലിന്റെ ഭാഗമെന്നു കരുതപ്പെടുന്ന മരക്കഷണം ജറുസലമിനു വത്തിക്കാൻ മടക്കി നല്കി.
ബെത്ലഹെമിലെ കാലിത്തൊഴുത്തിലെ പുൽത്തൊട്ടിലിന്റെ ഭാഗമായ ഈ തിരുശേഷിപ്പ് ഏഴാം നൂറ്റാണ്ടിൽ തിയഡോർ ഒന്നാമൻ മാർപാപ്പയ്ക്ക് ജറുസലം പാത്രിയാർക്കീസ് സെന്റ് സോഫ്രോണിയസ് സമ്മാനിച്ചതാണ്. റോമിലെ സാന്ത മരിയ മാജിയോർ ബസലിക്കയിലാണ് ഇതു സൂക്ഷിച്ചിരുന്നത്.
ജറുസലമിലെ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ദ കസ്റ്റഡി ഓഫ് ഹോളി ലാൻഡ് പ്രയറിക്കാണ് വത്തിക്കാൻ അധികൃതർ തിരുശേഷിപ്പ് മടക്കി നല്കിയത്. ഇതോടനുബന്ധിച്ച് ഇന്നലെ ജറുസലമിലെ നോട്ടർഡാം സെന്ററിൽ പ്രത്യേക ദിവ്യബലിയും പ്രദക്ഷിണവും നടന്നു. ബെത്ലഹെമിലെ സെന്റ് കാതറീൻ പള്ളിയിൽ ഇന്നു തിരുശേഷിപ്പ് സ്ഥാപിക്കും. തിരുപ്പിറവിപള്ളിക്കു തൊട്ടടുത്താണിത്.
ബെത്ലഹെമിലെ കാലിത്തൊഴുത്തിലെ പുൽത്തൊട്ടിലിന്റെ ഭാഗമായ ഈ തിരുശേഷിപ്പ് ഏഴാം നൂറ്റാണ്ടിൽ തിയഡോർ ഒന്നാമൻ മാർപാപ്പയ്ക്ക് ജറുസലം പാത്രിയാർക്കീസ് സെന്റ് സോഫ്രോണിയസ് സമ്മാനിച്ചതാണ്. റോമിലെ സാന്ത മരിയ മാജിയോർ ബസലിക്കയിലാണ് ഇതു സൂക്ഷിച്ചിരുന്നത്.
ജറുസലമിലെ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ദ കസ്റ്റഡി ഓഫ് ഹോളി ലാൻഡ് പ്രയറിക്കാണ് വത്തിക്കാൻ അധികൃതർ തിരുശേഷിപ്പ് മടക്കി നല്കിയത്. ഇതോടനുബന്ധിച്ച് ഇന്നലെ ജറുസലമിലെ നോട്ടർഡാം സെന്ററിൽ പ്രത്യേക ദിവ്യബലിയും പ്രദക്ഷിണവും നടന്നു. ബെത്ലഹെമിലെ സെന്റ് കാതറീൻ പള്ളിയിൽ ഇന്നു തിരുശേഷിപ്പ് സ്ഥാപിക്കും. തിരുപ്പിറവിപള്ളിക്കു തൊട്ടടുത്താണിത്.