+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോഡ്സെ സ്തുതി: പ്രജ്ഞയ്ക്കു വിലക്ക്

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പാർലമെന്‍റിനുള്ളിൽ ദേശഭക്തൻ എന്നു വിശേഷിപ്പിച്ച ഭോപ്പാൽ എംപി പ്രജ്ഞ സിംഗിനെതി
ഗോഡ്സെ സ്തുതി: പ്രജ്ഞയ്ക്കു വിലക്ക്
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പാർലമെന്‍റിനുള്ളിൽ ദേശഭക്തൻ എന്നു വിശേഷിപ്പിച്ച ഭോപ്പാൽ എംപി പ്രജ്ഞ സിംഗിനെതിരേ ബിജെപിയുടെ അച്ചടക്ക നടപടി. പ്രതിരോധ കാര്യങ്ങൾക്കായുള്ള പാർലമെന്‍ററി സമിതിയിൽ നിന്നും പ്രജ്ഞ സിംഗിനെ പുറത്താക്കി.

ശീതകാല സമ്മേളനം കഴിയുന്നതുവരെ ബിജെപിയുടെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിന്നും പ്രജ്ഞയെ പുറത്തു നിർത്തുമെന്ന് ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ.പി. നഡ്ഡ പറഞ്ഞു. മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞയെ സമിതിയിൽ ഉൾപ്പെടുത്തിയതുതന്നെ രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മാലേഗാവ് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രജ്ഞയ്ക്കെതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു കാലത്തും ഗോഡ്സെ ദേശഭക്തനാണെന്ന് പ്രജ്ഞ പറഞ്ഞിരുന്നു. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായി തന്നെ തുടരും എന്നാണു പറഞ്ഞത്. ഇതിനെതിരേ രൂക്ഷവിമർശനം ഉയർന്നപ്പോൾ ബിജെപി പരസ്യമായി താക്കീത് നൽകി.

പരിഷ്കൃത സമൂഹത്തിൽ ഗാന്ധിജിയെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ അനുവദിക്കാനാകില്ലെന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രജ്ഞ മാപ്പ് പറഞ്ഞാൽ പോലും ഇക്കാര്യത്തിൽ താൻ ഒരിക്കലും ക്ഷമിക്കില്ലെന്നാണ് മോദി അന്നു പറഞ്ഞത്.