+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്ധവ് താക്കറെ അധികാരമേറ്റു

മുംബൈ: മഹാരാഷ്‌ട്രയുടെ 18ാ മത് മുഖ്യമന്ത്രിയായി ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ അധികാരമേറ്റു. ശിവസേനഎൻസിപികോൺഗ്രസ് ത്രികക്ഷി സ
ഉദ്ധവ് താക്കറെ  അധികാരമേറ്റു
മുംബൈ: മഹാരാഷ്‌ട്രയുടെ 18-ാ മത് മുഖ്യമന്ത്രിയായി ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ അധികാരമേറ്റു.

ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സഖ്യസർക്കാരിനാണു താക്കറെ നേതൃത്വം നല്കുക. ഇന്നലെ വൈകുന്നേരം ദാദറിലെ ശിവാജി പാർക്കിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ആറു മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.

ഉപമുഖ്യമന്ത്രിയായി എൻസിപി നേതാവ് അജിത് പവാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസിലെ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവരെയാണു പരിഗണിക്കുന്നത്.

ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി (ഇരുവരും ശിവസേന), ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ (ഇരുവരും എൻസിപി), ബാലാസാഹെബ് തോറാട്ട്, നിതിൻ റൗത് (ഇരുവരും കോൺഗ്രസ്) എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, എംഎൻസ് അധ്യക്ഷൻ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, മുൻ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിനെത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ഉദ്ധവ് താക്കറെയ്ക്ക് ഇരുവരും ആശംസകൾ നേർന്നു.