കിംഗ് ഹാരി

11:15 PM Nov 27, 2019 | Deepika.com
ലണ്ടൻ: ഹൊസെ മൗറീഞ്ഞോയുടെ കീഴിൽ ആദ്യ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പോരാട്ടത്തിനിറങ്ങിയ ടോട്ടനം ഹോട്സ്പറിന്‍റെ ഉജ്വല ജയം. സ്വന്തം തട്ടകത്തിൽവച്ച് രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം നാല് ഗോൾ തിരിച്ചടിച്ച് ടോട്ടനം, ഒളിന്പ്യാക്കസിനെ കീഴടക്കി. ചാന്പ്യൻസ് ലീഗിൽ മൗറീഞ്ഞോയുടെ ശിക്ഷണത്തിലിറങ്ങുന്ന ഒരു ടീം രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം ജയിച്ചുകയറുന്നത് ഇതാദ്യമാണ്.

ഹാരി കെയ്നിന്‍റെ (50, 77) ഇരട്ട ഗോളും ഡാലെ അലി (45+1), സെർജി ഒൗരീർ (73) എന്നിവരും ലക്ഷ്യംകണ്ടതാണ് ടോട്ടനത്തിനു ജീവനേകിയത്. യൂസഫ് എൽ അറാബി (6), റൂബെൻ സെമെഡോ (19) എന്നിവരുടെ ഗോളുകളിലൂടെ 20 മിനിറ്റിനുള്ളിൽത്തന്നെ ഒളിന്പ്യാകസ് 2-0ന്‍റെ ലീഡ് നേടിയിരുന്നു. ഹാരി കെയ്ൻ സീസണിൽ ആകെ 23 മത്സരങ്ങളിൽനിന്ന് 23 ഗോൾ നേടി.
ജയത്തോടെ ടോട്ടനം ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിൽ പ്രവേശിച്ചു.