+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെയ്യാത്ത കുറ്റത്തിന് 36 വർഷം ജയിലിൽ!

വാഷിംഗ്ടൺ ഡിസി: മുപ്പത്താറുവർഷം ജയിൽ ശിക്ഷ അനുഭവിച്ച മൂന്നു നിരപരാധികളെ ഒടുവിൽ കോടതി കുറ്റവിമുക്തരാക്കി. 1983ൽ ബാൾട്ടിമോ
ചെയ്യാത്ത കുറ്റത്തിന്  36 വർഷം ജയിലിൽ!
വാഷിംഗ്ടൺ ഡിസി: മുപ്പത്താറുവർഷം ജയിൽ ശിക്ഷ അനുഭവിച്ച മൂന്നു നിരപരാധികളെ ഒടുവിൽ കോടതി കുറ്റവിമുക്തരാക്കി. 1983ൽ ബാൾട്ടിമോറിൽ ഒരു കൗമാരപ്രായക്കാരനെ വെടിവച്ചുകൊന്ന കേസിലാണ് ആൽഫ്രഡ് ചെസ്റ്റ്നട്ട്, റാൻസം വാറ്റ്കിൻസ്, ആൻഡ്രൂ സ്റ്റിവാർട്ട് എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.

അടുത്തയിടെ പുനഃപരിശോധനാ ഹർജി പരിഗണിച്ച ജഡ്ജി മൂന്നുപേർക്കും എതിരേ തെളിവില്ലെന്നു കണ്ടെത്തി. പ്രോസിക്യൂട്ടർ കേസ് റദ്ദാക്കി. ഇതെത്തുടർന്നു മൂന്നു പേരും കഴിഞ്ഞദിവസം ജയിൽ വിമുക്തരായി. ഞാൻ മാപ്പു ചോദിക്കുന്നു. ഇതുകൊണ്ടു നിങ്ങൾക്ക് നേട്ടമില്ലെന്ന് അറിയാം- സർക്യൂട്ട് കോടതി ജഡ്ജി ചാൾസ് പീറ്റേഴ്സ് മൂവരോടും പറഞ്ഞു.