![വഴിത്തിരിവായി വിധി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13622617/full.jpg)
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അർധരാത്രി നാടകത്തിലൂടെ അധികാരം പിടിച്ചെടുത്ത ബിജെപിക്കു തിരിച്ചടി നൽകി സുപ്രീംകോടതി വിധി സംസ്ഥാന രാഷ്ട്രീയത്തിൽ വഴിത്തിരിവായി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു വൈകുന്നേരം അഞ്ചിനു വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവ്. അടിയന്തരമായി പ്രോടെം സ്പീക്കറെ നിയമിക്കുകയും അദ്ദേഹം വോട്ടെടുപ്പ് നിയന്ത്രിക്കുകയും വേണമെന്നും രഹസ്യബാലറ്റ് വേണ്ടെന്നും വോട്ടെടുപ്പ് നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി നിർദേശിച്ചു.
വൈകുന്നേരം അഞ്ചിനു മുന്പായി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയും അതിനു ശേഷം എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുകയും വേണം. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി നിർദേശിച്ചു.
രാഷ്ട്രീയ രംഗത്തെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ തീർച്ചയായും നിയന്ത്രിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചു കോടതി ഉത്തരവ് നൽകിയത്. ഇപ്പോഴുള്ള സാഹചര്യത്തിൽ സഭയിലെ അംഗബലം തെളിയിക്കാതിരുന്നാൽ കുതിരക്കച്ചവടം അടക്കമുള്ള ജനാധിപത്യ വിരുദ്ധ നടപടികൾക്കു വേദിയൊരുങ്ങും. അങ്ങനെയുള്ള സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ചുമതല കോടതിക്കുണ്ട്. അങ്ങനെയുള്ളപ്പോൾ വിശ്വാസവോട്ടെടുപ്പിനു നിർദേശിക്കുകയാണ് ഉചിതമായ രീതിയെന്നും ജസ്റ്റീസുമാരായ എൻ.വി. രമണ, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവർ ചൂണ്ടിക്കാട്ടി.
അതേസമയം, ഭൂരിപക്ഷം പരിശോധിച്ച് ഒരു കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതിനുള്ള ഗവർണറുടെ അധികാരം, അത് എത്രത്തോളം കോടതിക്കു പരിശോധിക്കാം തുടങ്ങിയ ഭരണഘടനാ വിഷയങ്ങളിൽ ഉചിതമായ രീതിയിൽ പിന്നീട് പരിശോധിക്കുമെന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കുന്നു. നിയമ നിർമാണസഭയുടെ കാര്യങ്ങളിൽ ജുഡീഷറിക്ക് എത്രത്തോളം ഇടപെടാമെന്നത് ഏറെക്കാലമായുള്ള സംവാദ വിഷയമാണ്. അക്കാര്യങ്ങൾ പരിശോധിക്കാനുള്ള ഉചിതമായ സമയവുമാണിത്.
എന്നിരുന്നാലും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതു കോടതിയുടെ ചുമതലയാണെന്നും കർണാടക എംഎൽഎമാരുടെയും ജഗദംബിക പാൽ കേസിലെയും ബൊമ്മെ കേസിലെയും വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഇടക്കാല ഉത്തരവിൽ കോടതി വിശദമാക്കി.
വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള നടപടികൾക്ക് 14 ദിവസം സമയം ആവശ്യമുണ്ടെന്നും ഗവർണറുടെ വിവേചനാധികാരത്തിൽ കോടതി ഇടപെടരുതെന്നുമായിരുന്നു ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും അഭിഭാഷകർ വാദിച്ചിരുന്നത്. ഇതിൽ ബിജെപിയുടെ വാദങ്ങൾ കോടതി തള്ളി. ബാക്കിയുള്ള വിഷയങ്ങളിൽ കക്ഷികളോടു സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, 12 ആഴ്ചകൾക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
ജിജി ലൂക്കോസ്
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു വൈകുന്നേരം അഞ്ചിനു വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവ്. അടിയന്തരമായി പ്രോടെം സ്പീക്കറെ നിയമിക്കുകയും അദ്ദേഹം വോട്ടെടുപ്പ് നിയന്ത്രിക്കുകയും വേണമെന്നും രഹസ്യബാലറ്റ് വേണ്ടെന്നും വോട്ടെടുപ്പ് നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി നിർദേശിച്ചു.
വൈകുന്നേരം അഞ്ചിനു മുന്പായി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയും അതിനു ശേഷം എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുകയും വേണം. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി നിർദേശിച്ചു.
രാഷ്ട്രീയ രംഗത്തെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ തീർച്ചയായും നിയന്ത്രിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചു കോടതി ഉത്തരവ് നൽകിയത്. ഇപ്പോഴുള്ള സാഹചര്യത്തിൽ സഭയിലെ അംഗബലം തെളിയിക്കാതിരുന്നാൽ കുതിരക്കച്ചവടം അടക്കമുള്ള ജനാധിപത്യ വിരുദ്ധ നടപടികൾക്കു വേദിയൊരുങ്ങും. അങ്ങനെയുള്ള സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ചുമതല കോടതിക്കുണ്ട്. അങ്ങനെയുള്ളപ്പോൾ വിശ്വാസവോട്ടെടുപ്പിനു നിർദേശിക്കുകയാണ് ഉചിതമായ രീതിയെന്നും ജസ്റ്റീസുമാരായ എൻ.വി. രമണ, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവർ ചൂണ്ടിക്കാട്ടി.
അതേസമയം, ഭൂരിപക്ഷം പരിശോധിച്ച് ഒരു കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതിനുള്ള ഗവർണറുടെ അധികാരം, അത് എത്രത്തോളം കോടതിക്കു പരിശോധിക്കാം തുടങ്ങിയ ഭരണഘടനാ വിഷയങ്ങളിൽ ഉചിതമായ രീതിയിൽ പിന്നീട് പരിശോധിക്കുമെന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കുന്നു. നിയമ നിർമാണസഭയുടെ കാര്യങ്ങളിൽ ജുഡീഷറിക്ക് എത്രത്തോളം ഇടപെടാമെന്നത് ഏറെക്കാലമായുള്ള സംവാദ വിഷയമാണ്. അക്കാര്യങ്ങൾ പരിശോധിക്കാനുള്ള ഉചിതമായ സമയവുമാണിത്.
എന്നിരുന്നാലും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതു കോടതിയുടെ ചുമതലയാണെന്നും കർണാടക എംഎൽഎമാരുടെയും ജഗദംബിക പാൽ കേസിലെയും ബൊമ്മെ കേസിലെയും വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഇടക്കാല ഉത്തരവിൽ കോടതി വിശദമാക്കി.
വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള നടപടികൾക്ക് 14 ദിവസം സമയം ആവശ്യമുണ്ടെന്നും ഗവർണറുടെ വിവേചനാധികാരത്തിൽ കോടതി ഇടപെടരുതെന്നുമായിരുന്നു ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും അഭിഭാഷകർ വാദിച്ചിരുന്നത്. ഇതിൽ ബിജെപിയുടെ വാദങ്ങൾ കോടതി തള്ളി. ബാക്കിയുള്ള വിഷയങ്ങളിൽ കക്ഷികളോടു സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, 12 ആഴ്ചകൾക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
ജിജി ലൂക്കോസ്