ന്യൂഡൽഹി: ഒറീസയിലെ കാന്ധമാൽ കലാപത്തിനു കാരണമായ സ്വാമി ലക്ഷ്മണാനന്ദ വധക്കേസിൽ കുറ്റാരോപിതരായ അഞ്ചുപേർക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒഡീഷ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ചിന്റെ നടപടി. ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇവർ 10 വർഷത്തിലേറെ തടവ് അനുഭവിക്കുകയാണെന്നും ഇവർക്ക് ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ പറയുന്ന കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുണ്ട ബദമാഞ്ജി, ഭാസ്കർ സുനമാഞ്ജി, ദുര്യോ എന്ന ദുർജ്യാധൻ സുനമാഞ്ജി, ശാന്തൻ ബദമാഞ്ജി, ബുദ്ധദേവ് നായിക് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
2008ൽ ഒഡീഷയിലെ കാന്ധമാലിൽ ക്രൈസ്തവർക്കെതിരേ ഉണ്ടായ വർഗീയ കലാപത്തിനിടെയാണ് ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ഗ്രാമവാസികളായ ഏഴു ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടനകൾ ഏറ്റെടുത്തെങ്കിലും ഇവരെ വിട്ടയയ്ക്കാതെ പോലീസ് കേസുമായി മുന്നോട്ടുപോയി. 2013ൽ ഇവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തത്തുടർന്നുനടന്ന ആക്രമണത്തിൽ നൂറോളം ക്രൈസ്തവർ കൊല്ലപ്പെടുകയും 300ലധികം പള്ളികളും ആയിരക്കണക്കിനു ഭവനങ്ങളും തകർക്കുകയും ചെയ്തിരുന്നു.
മുണ്ട ബദമാഞ്ജി, ഭാസ്കർ സുനമാഞ്ജി, ദുര്യോ എന്ന ദുർജ്യാധൻ സുനമാഞ്ജി, ശാന്തൻ ബദമാഞ്ജി, ബുദ്ധദേവ് നായിക് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
2008ൽ ഒഡീഷയിലെ കാന്ധമാലിൽ ക്രൈസ്തവർക്കെതിരേ ഉണ്ടായ വർഗീയ കലാപത്തിനിടെയാണ് ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ഗ്രാമവാസികളായ ഏഴു ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടനകൾ ഏറ്റെടുത്തെങ്കിലും ഇവരെ വിട്ടയയ്ക്കാതെ പോലീസ് കേസുമായി മുന്നോട്ടുപോയി. 2013ൽ ഇവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തത്തുടർന്നുനടന്ന ആക്രമണത്തിൽ നൂറോളം ക്രൈസ്തവർ കൊല്ലപ്പെടുകയും 300ലധികം പള്ളികളും ആയിരക്കണക്കിനു ഭവനങ്ങളും തകർക്കുകയും ചെയ്തിരുന്നു.