+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പവാറിന്‍റെ പവറിൽ പൊട്ടിയത് മോദി-ഷാ ബലൂണ്‍

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശ്വാസവോട്ടെടുപ്പിനു മുന്പേ രാജിവച്ചപ്പോൾ പൊട്ടിയതു വലിയൊരു ബലൂണ്‍കൂടിയാണ്. രാഷ്‌ട്രീയ
പവാറിന്‍റെ പവറിൽ പൊട്ടിയത് മോദി-ഷാ ബലൂണ്‍
ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശ്വാസവോട്ടെടുപ്പിനു മുന്പേ രാജിവച്ചപ്പോൾ പൊട്ടിയതു വലിയൊരു ബലൂണ്‍കൂടിയാണ്. രാഷ്‌ട്രീയ ചാണക്യ തന്ത്രങ്ങളിലെ അഗ്രഗണ്യന്മാരും അധികാര രാഷ്ട്രീയത്തിലെ തോൽവിയറിയാത്തവരെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി- ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടുകെട്ടിന്‍റെ ഉൗതിപ്പെരുപ്പിച്ച വലുപ്പമാണ് ഒന്ന് ഇരുണ്ടുവെളുത്തപ്പോൾ പുകയായത്.

ഒപ്പം, 75 കഴിഞ്ഞവരെ ഒതുക്കുന്ന മോദി തന്ത്രത്തിനുള്ള തിരിച്ചടിയാണ് ശരദ് പവാറിന്‍റെ "പവർ ഷോ.' അനേക വർഷം കൂടെ നിന്ന ശിവസേന വെറുമൊരു രാഷ്‌ട്രീയ പാർട്ടിയല്ലെന്ന തിരിച്ചറിവുണ്ടാകാൻ വൈകിയതും ബിജെപിയുടെ ക്ഷീണം കൂട്ടി. ശരദ് പവാറിന്‍റെ തന്ത്രങ്ങളുടെ വിജയമാണു മരുമകൻ അജിത് പവാറിന്‍റെ കൂടെ പോയവരെ തിരികെയെത്തിച്ചു ബിജെപിയുടെ അതിമോഹത്തിനു തടയിട്ടത്. ഉദ്ധവ് താക്കറെയ്ക്കും അഭിമാനിക്കാ നേറെ. സോണിയ ഗാന്ധി വീണ്ടും തലപ്പത്തെത്തിയതിന്‍റെ ഗുണം കോണ്‍ഗ്രസിലും കാണാനായി.

അതിലേറെ, ഇന്ത്യൻ ജുഡീഷറിയുടെ നഷ്ടമായിക്കൊണ്ടിരുന്ന വിശ്വാസ്യത വീണ്ടെടുക്കുന്ന സുപ്രധാന വിധിയുണ്ടായി എന്നതു രാജ്യത്തിനു വലിയ പ്രതീക്ഷയായി. രാഷ്‌ട്രീയ മേലാളന്മാരുടെ ഇംഗിതത്തിനു മാത്രം തുള്ളുന്ന ന്യായാധിപന്മാരും നീതിപീഠങ്ങളുമല്ല ഇന്ത്യയിലേതെന്നു തെളിയിച്ച വിധിപ്രഖ്യാപനമാണ് ഇന്നലെ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് നടത്തിയത്. അയോധ്യയിലെ ഭൂമിതർക്ക കേസിൽ അടക്കമുള്ള വിരമിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ അവസാനത്തെ മൂന്നു ഭരണഘടനാ വിധികൾ രാജ്യത്തെ നീതിപീഠങ്ങളുടെ നിഷ്പക്ഷതയിൽ സംശയങ്ങൾ ഉയർത്തിയിരുന്നു.

ബാബറി മസ്ജിദ് പൊളിച്ചതു തീർത്തും തെറ്റാണെന്നു കണ്ടെത്തിയ കോടതി, പക്ഷേ തെറ്റു ചെയ്തവർക്കു മുഴുവൻ ഭൂമിയും സമ്മാനമായി നൽകിയതു നിയമലോകത്തെ ഞെട്ടിച്ചിരുന്നു. പാക്കിസ്ഥാനിലെ സുപ്രീംകോടതി കാട്ടിയ തന്‍റേടം പോലും ഇന്ത്യയിലെ പരമോന്നത കോടതിക്കു നഷ്ടമാകുന്നോ എന്നു സംശയിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു മഹാരാഷ്‌ട്രയിൽ കുതിരക്കച്ചവടത്തിന് അനുവദിക്കാതെ ഇന്നുതന്നെ വിശ്വാസവോട്ടെടുപ്പു നടത്താനുള്ള ഉത്തരവ്.

കർണാടകയിൽ മുന്പു സംഭവിച്ച അതേ പാളിച്ചയാണു മഹാരാഷ‌്ട്രയിലും ബിജെപിക്ക് ആവർത്തനമായത്. ബിജെപിയുടെ തലപ്പത്തെ നേതാക്കളുടെ തന്ത്രങ്ങൾ തുടർച്ചയായി പിഴയ്്ക്കുന്പോൾ പാർട്ടിയുടെ അധികാര രാഷ‌്ട്രീയത്തിനും തുടർച്ചയായ തിരിച്ചടികളാണ് ഉണ്ടാകുന്നത്. 2018ൽ ബിജെപി ഭരണത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ട വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര, പഞ്ചാബ്, ജമ്മു കാഷ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് ബിജെപി അധികാരത്തിൽനിന്നു പുറത്തായതു നിസാരമല്ല. ജമ്മു കാഷ്മീരിലെ ബിജെപി- പിഡിപി സഖ്യസർക്കാരിന്‍റെ വീഴ്ചയ്ക്കു ശേഷം കേന്ദ്രഭരണ പ്രദേശങ്ങളായി വെട്ടിമുറിച്ചാണു കേന്ദ്രം പിടിമുറുക്കിയത്.

മഹാരാ‌ഷ‌്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- ശിവസേനാ സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടും സഖ്യകക്ഷിയായ സേനയെ കൂടെ നിർത്താൻ കഴിയാതെ പോയിടത്തു തുടങ്ങിയ വീഴ്ചകളുടെ പാരമ്യമായിരുന്നു ഫഡ്നാവിസ്- അജിത് പവാർ കൂട്ടുകെട്ടിന്‍റെ ഇന്നലത്തെ വീഴ്ച. വീണത് ഫഡ്നാവിസ് ആണെങ്കിലും ആഘാതം കൂടുതലേറ്റത് മോദിക്കും ഷായ്ക്കും തന്നെ.

ഇരുളിന്‍റെ മറവിൽ പ്രധാനമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് മന്ത്രിസഭായോഗം പോലും ചോരാതെ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രാഷ‌്ട്രപതി ഭരണം പിൻവലിച്ചത് ഇന്ത്യയുടെ ചരിത്രത്തിൽ മുന്പുണ്ടാകാത്ത രീതിയിലായിരുന്നു. ശിവസേനയുടെ നേതൃത്വത്തിൽ എൻസിപി- കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പങ്കാളിത്തത്തോടെ ത്രികക്ഷി സർക്കാർ പ്രഖ്യാപിക്കുന്നതിന്‍റെ അന്നു രാവിലെയാണ് അതീവരഹസ്യമായി ഫഡ്നാവിസിനും അജിത് പവാറിനും ഗവർണർ ഭഗത് സിംഗ് കോഷിയാരി സത്യപ്രതിജ്ഞ ചൊല്ലിക്കെടുത്ത് അധികാരത്തിലേറ്റിയതെന്നതു നിസാരമല്ല.

ജനാധിപത്യത്തിൽ സംഖ്യകളാണു പ്രധാനമെന്നു വാദിച്ച് ജനവിധികളെ അട്ടിമറിച്ച് സർക്കാരുകൾ തല്ലിക്കൂട്ടിയവരാണ് ബിജെപിക്കാർ. ഗോവയിൽ കോണ്‍ഗ്രസ് വലിയ കക്ഷിയായിട്ടും ഒരു രാത്രികൊണ്ടു പണച്ചാക്കുകളുമായെത്തി ബിജെപി അധികാരം റാഞ്ചുകയായിരുന്നു. മേഘാലയയിൽ വെറും രണ്ട് എംഎൽഎമാർ ഉണ്ടായിരുന്ന ബിജെപിയാണ് 21 സീറ്റിൽ ജയിച്ച് വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മൂലയ്്ക്കിരുത്തി ജനവിധി അട്ടിമറിച്ചതെന്നതും മറക്കാറായില്ല.

ബിജെപിക്കാർക്ക് മതിയായ പിന്തുണയില്ലെന്ന് ഉറപ്പായിട്ടും എല്ലാ മര്യാദകളും കീഴ്‌വഴക്കങ്ങളും ലംഘിച്ചാണു മഹാരാഷ്‌ട്രയിൽ ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ബിജെപിയെ അധികാരത്തിലെത്തിച്ചത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടായിരുന്നു. അർധരാത്രിക്കു ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചു രാഷ്‌ട്രപതി ഭരണം പിൻവലിക്കുന്ന രേഖയിൽ രാഷ‌്ട്രപതി രാംനാഥ് കോവിന്ദിനെക്കൊണ്ട് ഒപ്പുവയ്പിച്ചത്. രാത്രി മുഴുവൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവർ പണിയിലായിരുന്നു. ബിജെപിയുടെ പാർലമെന്‍ററി ബോർഡിലെ പ്രമുഖർ പോലും, ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ ടെലിവിഷനിലൂടെ വാർത്തയായപ്പോൾ മാത്രമാണു വിവരം അറിയുന്നത്.

ഫലത്തിൽ, മോദിയും ഷായും നേരിട്ട് അതീവ രഹസ്യമായി നടത്തിയ തന്ത്രമാണ് അപ്പാടെ പാളിയത്. സുപ്രീംകോടതി അന്തിമവിധി പറയാൻ രണ്ടു ദിവസത്തെ കാലതാമസമെടുത്തില്ലായിരുന്നെങ്കിൽ ഫഡ്നാവിസ് സർക്കാരിന്‍റെ കാലാവധി ഏതാനും മണിക്കൂറിൽ തീരുമായിരുന്നു. ഭൂരിപക്ഷത്തിന് 145 എംഎൽഎമാരുടെ പിന്തുണ വേണ്ടിയിരുന്ന മഹാരാഷ്‌ട്രയിൽ ബിജെപിയുടെ 105നു പുറമേ കാലുമാറിയെത്തിയ അജിത് പവാർ മാത്രമായി ശേഷിച്ചതു നിസാര പിഴവല്ല. അധികാരത്തിനായുള്ള അത്യാഗ്രഹത്തിനു പക്ഷേ കനത്ത തിരിച്ചടി നൽകാൻ ശരദ് പവാറിന്‍റെയും ഉദ്ധവ് താക്കറെയുടെയും തന്ത്രങ്ങൾക്കു കഴിഞ്ഞു. തുടക്കത്തിലെ താത്വിക എതിർപ്പുകൾ ഉപേക്ഷിച്ച് എ.കെ. ആന്‍റണിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സോണിയ ഗാന്ധിയും ധീരമായ തീരുമാനങ്ങളെടുത്തതാണ് ത്രികക്ഷി സർക്കാരിനു വഴിതെളിച്ചത്.

കോണ്‍ഗ്രസിന്‍റെയും ജാതിപ്പാർട്ടികളുടെയും പതിവു രീതികളിൽനിന്നും തെറ്റുകളിൽ നിന്നും പൊറുതിമുട്ടിയ ജനത്തെ മതത്തിന്‍റെ പേരിൽ മുതലെടുത്ത് അധികാരത്തിലെത്തിയ ബിജെപിക്ക് പക്ഷേ വാഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ല. അഴിമതിരഹിതവും സുതാര്യവും വ്യത്യസ്ത വുമായ ജനകീയ ഭരണവും അച്ഛേ ദിനങ്ങളും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബിജെപിയുടെ വാക്കുകൾ ജലരേഖകളാകുന്നതാണു രാജ്യം കണ്ടത്.

ജനവിധി അനുകൂലമല്ലാതിരുന്ന ഗോവ, മേഘാലയ, കർണാടക, അരുണാചൽ പ്രദേശ് അടക്കം സംസ്ഥാനങ്ങളിൽ പണവും പ്രലോഭനങ്ങളും ഭീഷണികളും ഉപയോഗപ്പെടുത്തി വളഞ്ഞ വഴികളിലൂടെ ഭരണം കൈക്കലാക്കിയതോടെ ബിജെപിയുടെ തനിനിറം ജനം തിരിച്ചറിഞ്ഞു. അധികാരം പിടിക്കാനായി രാഷ്‌ട്രീയത്തിലെ എല്ലാ ധാർമികതകളും മര്യാദകളും ലംഘിക്കുകയും സന്പദ്ഘടനയുടെ തകർച്ച അടക്കം ജനങ്ങൾക്കു കൂടുതൽ ക്ലേശം സമ്മാനിക്കുകയും ചെയ്തുവെന്ന് ബിജെപി അനുഭാവികൾ പോലും സമ്മതിക്കേണ്ടി വരുന്ന സ്ഥിതി.

ജോർജ് കള്ളിവയലിൽ