![ഹൈബിക്കും പ്രതാപനും കരുത്ത് പകർന്ന് സോണിയ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13604028/full.jpg)
ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കർ പേരെടുത്തു പറഞ്ഞ് താക്കീത് നൽകി പുറത്താക്കിയ പ്രതാപനും ഹൈബി ഈഡനും തിരിച്ച് അകത്ത് കയറാൻ മാപ്പ് പറയേണ്ടെന്ന നിലപാടിന് ഉറച്ച പിന്തുണ നൽകി സോണിയ ഗാന്ധി.
സ്പീക്കറോട് മാപ്പ് പറഞ്ഞാൽ ഇരുവരെയും സഭയിൽ പ്രവേശിപ്പിക്കാമെന്ന് സൂചനകൾ ഉണ്ടായെങ്കിലും ഒരു കാരണവശാലും മാപ്പ് പറയേണ്ടെന്നായിരുന്നു കോണ്ഗ്രസ് തീരുമാനം. പരാതിയും പ്രതിഷേധവുമായി ശക്തമായി മുന്നോട്ടു പോയാൽ മതിയെന്ന്് സോണിയ ഗാന്ധിയും നിർദേശിച്ചു. പന്ത്രണ്ട് മണിക്ക് സഭ ചേരുന്നതിന് മുൻപായി ലോക്സഭയ്ക്കുള്ളിൽ ഹൈബിയേയും പ്രതാപനേയും അടുത്തു വിളിച്ച് മാപ്പ് പറയേണ്ടെന്നും പ്രതിഷേധവുമായി ശക്തമായി മുന്നോട്ട് പോകാനും നിർദേശിച്ചു.
മുദ്രാവാക്യം വിളിച്ചു തളർന്ന ഇരുവർക്കും തന്റെ പേഴ്സിൽനിന്ന് മിന്റ് കലർന്ന മിഠായികളും സോണിയ ഗാന്ധി നൽകി. അതിനിടെ, സ്പീക്കർക്കു നൽകുന്നതിനായി ജ്യോതിമണി തയാറാക്കിയ പരാതി വാങ്ങി വായിച്ചു നോക്കിയ സോണിയ ഗാന്ധി ചില തിരുത്തലുകൾ വരുത്തണമെന്നു നിർദേശം നൽകി. സ്വന്തം പേനയെടുത്ത് സോണിയ തന്നെ പരാതിയിൽ ചില വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തി നൽകുകയും ചെയ്തു. സഭയ്ക്ക് പുറത്ത് തൊണ്ട ശരിയാകാൻ സോണിയ ഗാന്ധി നൽകിയതെന്ന് പറഞ്ഞ് ഇഞ്ചിയും തേനും ചേർന്ന് ഉണക്കി പാക്കറ്റിലാക്കിയ നെല്ലിക്കയുമായി തമിഴ്നാട്ടിൽനിന്നുള്ള യുവ എംപി ടാഗോർ മാണിക്കവും നിൽപ്പുണ്ടായിരുന്നു.
സ്പീക്കറോട് മാപ്പ് പറഞ്ഞാൽ ഇരുവരെയും സഭയിൽ പ്രവേശിപ്പിക്കാമെന്ന് സൂചനകൾ ഉണ്ടായെങ്കിലും ഒരു കാരണവശാലും മാപ്പ് പറയേണ്ടെന്നായിരുന്നു കോണ്ഗ്രസ് തീരുമാനം. പരാതിയും പ്രതിഷേധവുമായി ശക്തമായി മുന്നോട്ടു പോയാൽ മതിയെന്ന്് സോണിയ ഗാന്ധിയും നിർദേശിച്ചു. പന്ത്രണ്ട് മണിക്ക് സഭ ചേരുന്നതിന് മുൻപായി ലോക്സഭയ്ക്കുള്ളിൽ ഹൈബിയേയും പ്രതാപനേയും അടുത്തു വിളിച്ച് മാപ്പ് പറയേണ്ടെന്നും പ്രതിഷേധവുമായി ശക്തമായി മുന്നോട്ട് പോകാനും നിർദേശിച്ചു.
മുദ്രാവാക്യം വിളിച്ചു തളർന്ന ഇരുവർക്കും തന്റെ പേഴ്സിൽനിന്ന് മിന്റ് കലർന്ന മിഠായികളും സോണിയ ഗാന്ധി നൽകി. അതിനിടെ, സ്പീക്കർക്കു നൽകുന്നതിനായി ജ്യോതിമണി തയാറാക്കിയ പരാതി വാങ്ങി വായിച്ചു നോക്കിയ സോണിയ ഗാന്ധി ചില തിരുത്തലുകൾ വരുത്തണമെന്നു നിർദേശം നൽകി. സ്വന്തം പേനയെടുത്ത് സോണിയ തന്നെ പരാതിയിൽ ചില വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തി നൽകുകയും ചെയ്തു. സഭയ്ക്ക് പുറത്ത് തൊണ്ട ശരിയാകാൻ സോണിയ ഗാന്ധി നൽകിയതെന്ന് പറഞ്ഞ് ഇഞ്ചിയും തേനും ചേർന്ന് ഉണക്കി പാക്കറ്റിലാക്കിയ നെല്ലിക്കയുമായി തമിഴ്നാട്ടിൽനിന്നുള്ള യുവ എംപി ടാഗോർ മാണിക്കവും നിൽപ്പുണ്ടായിരുന്നു.