+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവർണർക്കു വിവേചനാധികാരം ഉണ്ടെന്നു കേന്ദ്രം

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ഗവർണർക്കു വിവേചനാധികാരമുണ്ടെന്നും നടപടികളിൽ കോടതി ഇടപെടരുതെന്നുമുള്ള വാദങ്ങളാണ് ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രസർക്കാ
ഗവർണർക്കു വിവേചനാധികാരം  ഉണ്ടെന്നു കേന്ദ്രം
ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ഗവർണർക്കു വിവേചനാധികാരമുണ്ടെന്നും നടപടികളിൽ കോടതി ഇടപെടരുതെന്നുമുള്ള വാദങ്ങളാണ് ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രസർക്കാരിനും വേണ്ടിഹാജരായ സോളിസിറ്റർ ജനറലും, ബിജെപിക്കും ഫഡ്നാവിസിനും വേണ്ടി ഹാജരായ മുകുൾ റോഹ്തഗിയും സുപ്രീംകോടതിയിൽ ഉയർത്തിയത്.

170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ഫഡ്നാവിസിന്‍റെ വാദം അംഗീകരിക്കുക മാത്രമാണു ഗവർണർ ചെയ്തത്. ചട്ടവിരുദ്ധമായി ഒന്നും നടത്തിയിട്ടില്ല. ലഭ്യമായ രേഖകൾ പരിശോധിച്ചു നടപടിയെടുക്കുകയാണ് ഗവർണറുടെ ചുമതല. അതിൽ അന്വേഷണം നടത്തി വലയേണ്ട കാര്യം ഗവർണർക്കില്ലെന്നും തുഷാർ മേത്ത വിശദമാക്കി.

അടിയന്തരമായി വിശ്വാസ വോട്ടെടുപ്പു നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ റോഹ്തഗി എതിർത്തു. വിശ്വാസവോട്ടെടുപ്പു നടക്കണമെങ്കിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുകയും സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുകയും വേണം. അതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് 14 ദിവസത്തെ സമയം വേണം. പ്രോടെം സ്പീക്കറുടെ ചുമതലയിൽ വിശ്വാസ വോട്ടെടുപ്പു നടത്താൻ കോടതി ഉത്തരവിട്ടാൽ അതു മറ്റൊരു ഭരണഘടനാ പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനാപരമായാണു ഗവർണർ പ്രവർത്തിച്ചതെന്നും വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ ഗവർണർക്ക് അവകാശമുണ്ടെന്നും റോഹ്തഗി വാദിച്ചു.

പുലർച്ചെ 5.47ന് രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കുകയും രഹസ്യമായി ആരെയും പങ്കെടുപ്പിക്കാതെ രാവിലെ എട്ടിന് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യേണ്ട ഏത് അടിയന്തര സാഹചര്യമാണു മഹാരാഷ്‌ട്ര യിൽ ഉണ്ടായിരുന്നെന്നു കപിൽ സിബൽ ചോദിച്ചു. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ അജിത് പവാറാണു പാർട്ടി നിലപാട് പറയേണ്ടതെന്നും പിന്തുണ വാഗ്ദാനം ചെയ്ത് നൽകിയ കത്ത് നിലനിൽക്കുന്നതാണെന്നും അജിത് പവാറിനു വേണ്ടി മനീന്ദർ സിംഗും വാദിച്ചു.

ഒരു പവാർ അവിടെയും ഒരാൾ ഇവിടെയും ആണെന്നും ഇപ്പോഴത്തെ പ്രശ്നം മുഖ്യമന്ത്രിക്ക് ഇപ്പോൾ ഭൂരിപക്ഷമുണ്ടോ എന്നതാണെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. തുടർന്ന് കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.