![ഹോങ്കോംഗ് പ്രാദേശിക തെരഞ്ഞെടുപ്പ്; ജനാധിപത്യവാദികൾക്ക് വൻ ഭൂരിപക്ഷം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13603822/full.jpg)
ഹോങ്കോംഗ്: ഹോങ്കോംഗിൽ ഞായറാഴ്ച നടന്ന ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബെയ്ജിംഗ് അനുകൂല സ്ഥാനാർഥികൾക്ക് തിരിച്ചടി നൽകി ജനാധിപത്യവാദികൾ വൻ ഭൂരിപക്ഷം നേടിയത് ചൈനീസ് ഭരണകൂടത്തെ ഞെട്ടിച്ചു. വോട്ടർമാർ നൽകിയ സന്ദേശത്തിന് അർഹിക്കുന്ന പരിഗണന നൽകുമെന്നു ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറഞ്ഞു.
452 ഡിസ്ട്രിക്ട് കൗൺസിൽ സീറ്റുകളിൽ 390 എണ്ണത്തിൽ പ്രതിപക്ഷ സ്ഥാനാർഥികൾ ജയിച്ചെന്ന് ആർടിഎച്ച്കെ ബ്രോഡ്കാസ്റ്റിംഗ് സർവീസ് അറിയിച്ചു. ആകെയുള്ള 18 ഡിസ്ട്രിക്ട് കൗൺസിലുകളിൽ 17 എണ്ണത്തിലും പ്രതിപക്ഷത്തിനാണു ഭൂരിപക്ഷം. പോളിംഗ് ശതമാനം 71 ആയിരുന്നു. 2015ലെ വോട്ടിംഗിൽ 47 ആയിരുന്നു പോളിംഗ് ശതമാനം. പതിനെട്ടു കൗൺസിലുകളിലും ഭരണപക്ഷത്തിനായിരുന്നു അന്നു മുൻതൂക്കം.
ജനവിധി മാനിക്കുന്നുവെന്നു ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറഞ്ഞു. ഫലം സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്. ഇന്നത്തെ സ്ഥിതിഗതികളിൽ ജനത്തിനുള്ള അതൃപ്തിയാണു തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കുന്നതെന്നാണ് ഒരു വിശദീകരണം. ജനങ്ങളുടെ അഭിപ്രായങ്ങൾ ശ്രവിക്കുമെന്ന് കാരി ലാം പ്രസ്താവനയിൽ വ്യക്തമാക്കി.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് ചൈനയുടെ സ്വയംഭരണ പ്രദേശമാണ്.ചൈനാ വൻകരയിലേതിൽനിന്ന് വ്യത്യസ്തമായി ഹോങ്കോംഗിന് ഏറെ പ്രത്യേക അവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്. ഈയിടെ ചൈനയുമായി കുറ്റവാളിക്കൈമാറ്റക്കരാറുണ്ടാക്കാനുള്ള നീക്കത്തിനെതിരേ ഹോങ്കോംഗ് ജനത ആരംഭിച്ച സമരം ഇതു സംബന്ധിച്ച ബിൽ പിൻവലിച്ചെങ്കിലും കൂടുതൽ അവകാശങ്ങൾ ഉന്നയിച്ച് തുടരുകയാണ്. ഏഴാംമാസത്തിലേക്കു കടന്ന സമരം ഹോങ്കോംഗിന്റെ സന്പദ് വ്യവസ്ഥയ്ക്കു കനത്ത ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്.
ഹോങ്കോംഗിൽ സമരക്കാരെ നേരിടുന്നതിനു കാരി ലാമിന് എല്ലാ പിന്തുണയും നൽകുമെന്ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞശേഷം നടത്തിയ പ്രസ്താവനയിൽ ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷുവാങ് പറഞ്ഞു. ഹോങ്കോംഗ് ചൈനയുടേതാണ്. അവിടത്തെ എല്ലാകാര്യങ്ങളും ചൈനയുടെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഏതെങ്കിലും വിദേശരാജ്യത്തിനോ വ്യക്തിക്കോ സംഘടനയ്ക്കോ ഹോങ്കോംഗിൽ ഇടപെടാനാവില്ലെന്ന് ഷുവാങ് പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം ജനാധിപത്യവാദികളുടെ ജനപ്രീതിക്കു തെളിവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനി സമരത്തെ അവഗണിക്കാൻ ചൈനയ്ക്കാവില്ല. ബെയ്ജിംഗിനെ അനുകൂലിച്ച പല പ്രമുഖരും തോറ്റു. ചെറുപ്പക്കാർ ചൈനീസ് പക്ഷപാതികൾക്ക് കനത്ത തിരിച്ചടി നൽകിയ സാഹചര്യത്തിൽ ജനാധിപത്യ സമരക്കാരുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതിന് ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നു രാഷ്ട്രീയ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.
452 ഡിസ്ട്രിക്ട് കൗൺസിൽ സീറ്റുകളിൽ 390 എണ്ണത്തിൽ പ്രതിപക്ഷ സ്ഥാനാർഥികൾ ജയിച്ചെന്ന് ആർടിഎച്ച്കെ ബ്രോഡ്കാസ്റ്റിംഗ് സർവീസ് അറിയിച്ചു. ആകെയുള്ള 18 ഡിസ്ട്രിക്ട് കൗൺസിലുകളിൽ 17 എണ്ണത്തിലും പ്രതിപക്ഷത്തിനാണു ഭൂരിപക്ഷം. പോളിംഗ് ശതമാനം 71 ആയിരുന്നു. 2015ലെ വോട്ടിംഗിൽ 47 ആയിരുന്നു പോളിംഗ് ശതമാനം. പതിനെട്ടു കൗൺസിലുകളിലും ഭരണപക്ഷത്തിനായിരുന്നു അന്നു മുൻതൂക്കം.
ജനവിധി മാനിക്കുന്നുവെന്നു ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറഞ്ഞു. ഫലം സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്. ഇന്നത്തെ സ്ഥിതിഗതികളിൽ ജനത്തിനുള്ള അതൃപ്തിയാണു തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കുന്നതെന്നാണ് ഒരു വിശദീകരണം. ജനങ്ങളുടെ അഭിപ്രായങ്ങൾ ശ്രവിക്കുമെന്ന് കാരി ലാം പ്രസ്താവനയിൽ വ്യക്തമാക്കി.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് ചൈനയുടെ സ്വയംഭരണ പ്രദേശമാണ്.ചൈനാ വൻകരയിലേതിൽനിന്ന് വ്യത്യസ്തമായി ഹോങ്കോംഗിന് ഏറെ പ്രത്യേക അവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്. ഈയിടെ ചൈനയുമായി കുറ്റവാളിക്കൈമാറ്റക്കരാറുണ്ടാക്കാനുള്ള നീക്കത്തിനെതിരേ ഹോങ്കോംഗ് ജനത ആരംഭിച്ച സമരം ഇതു സംബന്ധിച്ച ബിൽ പിൻവലിച്ചെങ്കിലും കൂടുതൽ അവകാശങ്ങൾ ഉന്നയിച്ച് തുടരുകയാണ്. ഏഴാംമാസത്തിലേക്കു കടന്ന സമരം ഹോങ്കോംഗിന്റെ സന്പദ് വ്യവസ്ഥയ്ക്കു കനത്ത ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്.
ഹോങ്കോംഗിൽ സമരക്കാരെ നേരിടുന്നതിനു കാരി ലാമിന് എല്ലാ പിന്തുണയും നൽകുമെന്ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞശേഷം നടത്തിയ പ്രസ്താവനയിൽ ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷുവാങ് പറഞ്ഞു. ഹോങ്കോംഗ് ചൈനയുടേതാണ്. അവിടത്തെ എല്ലാകാര്യങ്ങളും ചൈനയുടെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഏതെങ്കിലും വിദേശരാജ്യത്തിനോ വ്യക്തിക്കോ സംഘടനയ്ക്കോ ഹോങ്കോംഗിൽ ഇടപെടാനാവില്ലെന്ന് ഷുവാങ് പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം ജനാധിപത്യവാദികളുടെ ജനപ്രീതിക്കു തെളിവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനി സമരത്തെ അവഗണിക്കാൻ ചൈനയ്ക്കാവില്ല. ബെയ്ജിംഗിനെ അനുകൂലിച്ച പല പ്രമുഖരും തോറ്റു. ചെറുപ്പക്കാർ ചൈനീസ് പക്ഷപാതികൾക്ക് കനത്ത തിരിച്ചടി നൽകിയ സാഹചര്യത്തിൽ ജനാധിപത്യ സമരക്കാരുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതിന് ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നു രാഷ്ട്രീയ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.