ടോക്കിയോ: 2011 മാർച്ചിൽ ജപ്പാനിൽ വൻനാശം വിതച്ച ഭൂകന്പത്തിലും സുനാമിയിലും കഷ്ടനഷ്ടങ്ങൾ നേരിട്ടവർക്കായി ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു. ഫുക്കുഷിമയിലെ ആണവനിലയത്തിനും ദുരന്തത്തിൽ കേടുപാടുണ്ടായി.
ആണവോർജത്തെ എത്രമാത്രം ആശ്രയിക്കണമെന്ന കാര്യത്തിൽ പുനരാലോചന ആവശ്യമാണെന്നു മാർപാപ്പ ടോക്കിയോയിലെ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
നേരത്തേ ജാപ്പനീസ് ചക്രവർത്തി നരുഹിതോയുമായി ഇംപീരിയൽ പാലസിൽ മാർപാപ്പ കൂടിക്കാഴ്ച നടത്തി. ജപ്പാനിൽ അമേരിക്ക അണുബോംബിട്ട വാർത്തകേട്ട് 74 വർഷം മുന്പ് തന്റെ മാതാപിതാക്കൾ കണ്ണീരൊഴുക്കിയ കാര്യം മാർപാപ്പ നരുഹിതോയുമായുള്ള കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. നാഗാസാക്കിയിലും ഹിരോഷിമയിലും മാർപാപ്പ സന്ദർശനം നടത്തിയതിൽ നരുഹിതോ കൃതജ്ഞത പ്രകടിപ്പിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് ദീർഘിച്ചു.
ഇന്നലെ വൈകുന്നേരം ടോക്കിയോ ഡോം സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ അരലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് എൻഎച്ച്കെ റിപ്പോർട്ടു ചെയ്തു.
ആണവോർജത്തെ എത്രമാത്രം ആശ്രയിക്കണമെന്ന കാര്യത്തിൽ പുനരാലോചന ആവശ്യമാണെന്നു മാർപാപ്പ ടോക്കിയോയിലെ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
നേരത്തേ ജാപ്പനീസ് ചക്രവർത്തി നരുഹിതോയുമായി ഇംപീരിയൽ പാലസിൽ മാർപാപ്പ കൂടിക്കാഴ്ച നടത്തി. ജപ്പാനിൽ അമേരിക്ക അണുബോംബിട്ട വാർത്തകേട്ട് 74 വർഷം മുന്പ് തന്റെ മാതാപിതാക്കൾ കണ്ണീരൊഴുക്കിയ കാര്യം മാർപാപ്പ നരുഹിതോയുമായുള്ള കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. നാഗാസാക്കിയിലും ഹിരോഷിമയിലും മാർപാപ്പ സന്ദർശനം നടത്തിയതിൽ നരുഹിതോ കൃതജ്ഞത പ്രകടിപ്പിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് ദീർഘിച്ചു.
ഇന്നലെ വൈകുന്നേരം ടോക്കിയോ ഡോം സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ അരലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് എൻഎച്ച്കെ റിപ്പോർട്ടു ചെയ്തു.