+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റർനെറ്റ് വിലക്കിന്‍റെ പേരിൽ ഉപരോധം: യുഎസിനെ വിമർശിച്ച് ഇറാൻ

ടെഹ്റാൻ: ഇന്ധനവില വർധനയെത്തുടർന്നുണ്ടായ കലാപം അടിച്ചമർത്താൻ ഇന്‍റർനെറ്റ് സെൻസർഷിപ്പ് ഏർപ്പ
ഇന്‍റർനെറ്റ് വിലക്കിന്‍റെ പേരിൽ ഉപരോധം: യുഎസിനെ വിമർശിച്ച് ഇറാൻ
ടെഹ്റാൻ: ഇന്ധനവില വർധനയെത്തുടർന്നുണ്ടായ കലാപം അടിച്ചമർത്താൻ ഇന്‍റർനെറ്റ് സെൻസർഷിപ്പ് ഏർപ്പെടുത്തിയ ഇറാനു യുഎസിന്‍റെ ഉപരോധഭീഷണി.

ഇറാൻ വാർത്താവിനിമയ മന്ത്രിക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ യുഎസ് തീരുമാനിക്കുകയായിരുന്നു. ഇൻഫർമേഷൻ ആൻഡ് കമ്യുണിക്കേഷൻ ടെക്നോളജി (ഐസിടി) മന്ത്രി മുഹമ്മദ് ജാവേദ് അസാരി ജറോമിക്കെതിരേയാണ് ഉപരോധമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മനുച്ചിൻ വെള്ളിയാഴ്ചയാണു പ്രഖ്യാപിച്ചത്. ‘ഇന്‍റർനെറ്റ് സെൻസർഷിപ്പിന്‍റെ പേരിൽ ഇറാൻ ഐസിടി മന്ത്രിയെ വിലക്കുകയാണ്.രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് ആശയവിനിമയത്തിന് അവസരം നൽകിയിരുന്ന സംവിധാനം ഉൾപ്പെടെയാണു വിലക്കിയത്’- ട്രഷറി സെക്രട്ടറി കുറ്റപ്പെടുത്തി. യുഎസ് തീരുമാനത്തെ ശക്തമായ ഭാഷയിൽ ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് അബ്ബാസ് മുസാവി അപലപിച്ചു.

ജനാധിപത്യമൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഇപ്പോഴത്തെ യുഎസ് ഭരണകൂടം ഒരു വിലയും നൽകുന്നില്ലെന്ന് ഇതിലൂടെ വ്യക്തമായെന്നു അബ്ബാസ് മുസാവി പറഞ്ഞു. ട്വിറ്റർ ഉൾപ്പെടെ വൻകിട കന്പനി മേധാവികളുടെ സമ്മർദമാണു തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധനവില വർധനയെത്തുടർന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇറാനിൽ ഇന്‍റർനെറ്റ് സർവീസ് വിലക്കിയിരുന്നു. ദേശീയ സുരക്ഷാകൗൺസിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു തുടങ്ങിയിരുന്നു.