മുംബൈ/ ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. എൻസിപി അധ്യക്ഷൻ ശരത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഇന്നലെ ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികൾ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണു താക്കറെയുടെ കാര്യത്തിൽ സമവായമായത്. മന്ത്രിസഭാ രൂപവത്കരണത്തിന് അവകാശമുന്നയിക്കാൻ ഗവർണറെ കാണുന്ന കാര്യത്തിലും ഇന്നു തീരുമാനമെടുക്കും.
ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമാണെന്നു വർളിയിലെ നെഹ്റു സെന്ററിൽ നടന്ന ചർച്ചയ്ക്കുശേഷം പവാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ ചർച്ച തുടരും. ചർച്ചകൾ തൃപ്തികരമായിരുന്നുവെന്ന് ഉദ്ധവ് താക്കറെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇന്ദ്രസിംഹാസനം നല്കിയാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നു മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത് പറഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം ശിവസേനയുമായി പങ്കുവയ്ക്കാൻ ബിജെപി തയാറാണെന്ന റിപ്പോർട്ടുകളെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്നു മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നു റൗത് പറഞ്ഞു. സർക്കാർ രൂപവത്കരണം സംബന്ധിച്ച ചർകൾ ഇന്നും തുടരുമെന്ന് എഐസിസി ട്രഷറർ അഹമ്മദ് പട്ടേൽ പറഞ്ഞു.
ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമാണെന്നു വർളിയിലെ നെഹ്റു സെന്ററിൽ നടന്ന ചർച്ചയ്ക്കുശേഷം പവാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ ചർച്ച തുടരും. ചർച്ചകൾ തൃപ്തികരമായിരുന്നുവെന്ന് ഉദ്ധവ് താക്കറെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇന്ദ്രസിംഹാസനം നല്കിയാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നു മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത് പറഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം ശിവസേനയുമായി പങ്കുവയ്ക്കാൻ ബിജെപി തയാറാണെന്ന റിപ്പോർട്ടുകളെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്നു മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നു റൗത് പറഞ്ഞു. സർക്കാർ രൂപവത്കരണം സംബന്ധിച്ച ചർകൾ ഇന്നും തുടരുമെന്ന് എഐസിസി ട്രഷറർ അഹമ്മദ് പട്ടേൽ പറഞ്ഞു.