ന്യൂഡൽഹി: കോണ്ഗ്രസ് നേതാക്കളുടെ എസ്പിജി സംരക്ഷണം പിൻവലിച്ചതിനെതിരേ രൂക്ഷ പ്രതിഷേധം ഉയരുന്നതിനിടെ എസ്പിജി നിയമ ഭേദഗതിയുമായി സർക്കാർ. ശീതകാല സമ്മേളനത്തിൽ അടുത്തയാഴ്ച എസ്പിജി നിയമഭേദഗതി ബില്ല് സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.
പുതുക്കുന്ന നിയമം അനുസരിച്ച് രാജ്യത്ത് ഇനിമേൽ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സംരക്ഷണം ലഭിക്കുക. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനുശേഷമാണ് മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും എസ്പിജി സംരക്ഷണം നൽകുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്തത്. എന്നാൽ, ഇനിമുതൽ മുൻ പ്രധാനമന്ത്രിമാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഈ സംരക്ഷണം ലഭിക്കില്ല. മുൻപ് 3500 സൈനികർ ഉണ്ടായിരുന്ന എസ്പിജിയുടെ അംഗബലവും ആഭ്യന്തര മന്ത്രാലയം കുറച്ചിട്ടുണ്ട്.
അടുത്തയാഴ്ച പാർലമെന്റിൽ എസ്പിജി ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ രാം മേഘ്വാൾ ആണ് അറിയിച്ചത്. ഈ മാസം ആദ്യമാണ് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണം സർക്കാർ പിൻവലിച്ചത്. അതിനു മുൻപായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സുരക്ഷയും പിൻവലിച്ചിരുന്നു.
പുതുക്കുന്ന നിയമം അനുസരിച്ച് രാജ്യത്ത് ഇനിമേൽ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സംരക്ഷണം ലഭിക്കുക. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനുശേഷമാണ് മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും എസ്പിജി സംരക്ഷണം നൽകുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്തത്. എന്നാൽ, ഇനിമുതൽ മുൻ പ്രധാനമന്ത്രിമാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഈ സംരക്ഷണം ലഭിക്കില്ല. മുൻപ് 3500 സൈനികർ ഉണ്ടായിരുന്ന എസ്പിജിയുടെ അംഗബലവും ആഭ്യന്തര മന്ത്രാലയം കുറച്ചിട്ടുണ്ട്.
അടുത്തയാഴ്ച പാർലമെന്റിൽ എസ്പിജി ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ രാം മേഘ്വാൾ ആണ് അറിയിച്ചത്. ഈ മാസം ആദ്യമാണ് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണം സർക്കാർ പിൻവലിച്ചത്. അതിനു മുൻപായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സുരക്ഷയും പിൻവലിച്ചിരുന്നു.