ന്യൂഡൽഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതിയായ ഇഖ്ബാൽ മിർച്ചിയെച്ചൊല്ലി കഴിഞ്ഞ മാസവും മഹാരാഷ്ട്ര തെരഞ്ഞെടുപ്പു സമയത്ത് ആരോപണങ്ങൾ ഉയർന്നിരുന്നു. എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഡെവലപ്പേഴ്സും മിർച്ചിയുമായി ഇടപാടുകൾ നടത്തിയതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. കേസിൽ എൻഫോഴ്സ്മെന്റ് പട്ടേലിനെ ചോദ്യം ചെയ്യുകയും മറ്റു രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, മിർച്ചിയുമായി നിയവിരുദ്ധമായ ഒരിടപാടും താൻ നടത്തിയിട്ടില്ലെന്ന് പറഞ്ഞ പ്രഫുൽ പട്ടേൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നു നിഷേധിച്ചിട്ടുണ്ട്. മിർച്ചിയുടെ കേസിൽ ബന്ധു മുക്താർ മേമനെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. അങ്ങനെയാണ് ഇഖ്ബാൽ മിർച്ചിയുടെ വസ്തുവകകൾ സബ് ലിങ്ക് റിയൽ എസ്റ്റേറ്റിനും മില്ലേനിയം ഡെവലപ്പേഴ്സിനും വിറ്റു എന്ന വിവരം തെളിയുന്നത്.
ആർകെഡബ്ല്യു ഡയറക്ടറായിരുന്ന രജനീത് ബിന്ദ്രയും ഈ വസ്തു ഇടപാടുകൾ നടന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, മിർച്ചിയുമായി നിയവിരുദ്ധമായ ഒരിടപാടും താൻ നടത്തിയിട്ടില്ലെന്ന് പറഞ്ഞ പ്രഫുൽ പട്ടേൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നു നിഷേധിച്ചിട്ടുണ്ട്. മിർച്ചിയുടെ കേസിൽ ബന്ധു മുക്താർ മേമനെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. അങ്ങനെയാണ് ഇഖ്ബാൽ മിർച്ചിയുടെ വസ്തുവകകൾ സബ് ലിങ്ക് റിയൽ എസ്റ്റേറ്റിനും മില്ലേനിയം ഡെവലപ്പേഴ്സിനും വിറ്റു എന്ന വിവരം തെളിയുന്നത്.
ആർകെഡബ്ല്യു ഡയറക്ടറായിരുന്ന രജനീത് ബിന്ദ്രയും ഈ വസ്തു ഇടപാടുകൾ നടന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.