കൊളംബോ: ശ്രീലങ്കയിൽ 16 അംഗ മന്ത്രിസഭയെ പ്രസിഡന്റ് ഗോട്ടഭയ രാജപക്ഷെ നിയമിച്ചു. പ്രതിരോധം, ധനം, വ്യാപാരം തുടങ്ങിയ പ്രമുഖ വകുപ്പുകളെല്ലാം സഹോദരങ്ങൾക്കാണു ഗോട്ടഭയ നല്കിയത്. രണ്ടു തമിഴ് വംശജരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗോട്ടഭയയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്ഷെയാണ് പ്രതിരോധവും ധനവും കൈകാര്യം ചെയ്യുക. പ്രസിഡന്റിന്റെ മൂത്ത സഹോദരൻ ചമൽ രാജപക്ഷെ(77) വ്യാപാരം, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ ചുമതല വഹിക്കും.
സഹമന്ത്രിമാരെ അടുത്തയാഴ്ച നിയമിക്കുമെന്നു ഗോട്ടഭയ അറിയിച്ചു. വിദേശകാര്യമന്ത്രിയായി നിയമിച്ചത് മുതിർന്ന മാർക്സിസ്റ്റ് നേതാവ് ദിനേശ് ഗുണവർധനയെ ആണ്. തിങ്കളാഴ്ചയാണു ശ്രീലങ്കൻ പ്രസിഡന്റായി ഗോട്ടാഭയ രാജപക്ഷെ സത്യപ്രതിജ്ഞ ചെയ്തത്.
ലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണു രണ്ടു സഹോദരന്മാർ ഏറ്റവും പ്രധാന പദവികളിലെത്തുന്നത്. റനിൽ വിക്രമസിംഗെ രാജിവച്ചതിനെത്തുടർന്നാണ് മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇപ്പോഴത്തെ പാർലമെന്റിന്റെ കാലാവധി അടുത്ത ഓഗസ്റ്റിൽ അവസാനിക്കും. പ്രസിഡന്റിന്റെ പാർട്ടിയായി ശ്രീലങ്ക പൊതുജന പെരുമന(എസ്എൽപിപി)യ്ക്കും സഖ്യകക്ഷികൾക്കുമായ 225 പാർലമെന്റിൽ 96 അംഗങ്ങൾ മാത്രമാണുള്ളത്.
ഗോട്ടഭയയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്ഷെയാണ് പ്രതിരോധവും ധനവും കൈകാര്യം ചെയ്യുക. പ്രസിഡന്റിന്റെ മൂത്ത സഹോദരൻ ചമൽ രാജപക്ഷെ(77) വ്യാപാരം, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ ചുമതല വഹിക്കും.
സഹമന്ത്രിമാരെ അടുത്തയാഴ്ച നിയമിക്കുമെന്നു ഗോട്ടഭയ അറിയിച്ചു. വിദേശകാര്യമന്ത്രിയായി നിയമിച്ചത് മുതിർന്ന മാർക്സിസ്റ്റ് നേതാവ് ദിനേശ് ഗുണവർധനയെ ആണ്. തിങ്കളാഴ്ചയാണു ശ്രീലങ്കൻ പ്രസിഡന്റായി ഗോട്ടാഭയ രാജപക്ഷെ സത്യപ്രതിജ്ഞ ചെയ്തത്.
ലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണു രണ്ടു സഹോദരന്മാർ ഏറ്റവും പ്രധാന പദവികളിലെത്തുന്നത്. റനിൽ വിക്രമസിംഗെ രാജിവച്ചതിനെത്തുടർന്നാണ് മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇപ്പോഴത്തെ പാർലമെന്റിന്റെ കാലാവധി അടുത്ത ഓഗസ്റ്റിൽ അവസാനിക്കും. പ്രസിഡന്റിന്റെ പാർട്ടിയായി ശ്രീലങ്ക പൊതുജന പെരുമന(എസ്എൽപിപി)യ്ക്കും സഖ്യകക്ഷികൾക്കുമായ 225 പാർലമെന്റിൽ 96 അംഗങ്ങൾ മാത്രമാണുള്ളത്.