ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലി ലോക്സഭയിൽ കേരള-തമിഴ്നാട് എംപിമാരുടെ വാക്പയറ്റ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. നിലവിൽ അണക്കെട്ടിന്റെ സുരക്ഷിതത്വം വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്നു ഡീൻ ചൂണ്ടിക്കാട്ടി. എന്നാൽ, മറുപടി നൽകിയ കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മുല്ലപ്പെരിയാർ ഡാമിന് ഇപ്പോൾ ഒരു ബലക്ഷയവും ഇല്ലെന്നാണു പറഞ്ഞത്.
ഡാം ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാനുസൃതമായി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഡാം എന്നൊരു നിർദേശം ജലവിഭവ മന്ത്രാലയത്തിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
കേരള സർക്കാരിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറൻസ് തയാറാക്കിയിട്ടുണ്ട്. ഇതിൻമേൽ പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഡാം എന്ന നിർദേശം നടപ്പാകണമെങ്കിൽ കേരളവും തമിഴ്നാടും ഒരുമിച്ചു നിൽക്കണം. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഡാം എന്നു മന്ത്രി ഇതിനിടെ പറഞ്ഞു.
ഉടൻ തന്നെ എൻ.കെ പ്രേമചന്ദ്രൻ ഇടപെട്ട് മുല്ലപ്പെരിയാർ പൂർണമായും കേരളത്തിലാണു നിൽക്കുന്നതെന്നു വ്യക്തമാക്കി. യുഡിഎഫ് എംപിമാരും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധവുമായി എഴുന്നേറ്റു. മുല്ലപ്പെരിയാറിന്റെ അവസ്ഥ തീർത്തും ആശങ്കാ ജനകമാണെന്നും ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ മൂന്നു ജില്ലകൾ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും കെ. മുരളീധരനും പറഞ്ഞു.
ഇതിനിടെ ഡിഎംകെ എംപി എ. രാജ ചിരിച്ച് കൊണ്ടെഴുന്നേറ്റ് ഡാം തമിഴ്നാട്ടിലും കൂടിയാണ് നിൽക്കുന്നത് എന്നും സുരക്ഷിതമാണെന്നും പറഞ്ഞതിൽ മന്ത്രിയോട് പ്രത്യേകം നന്ദിയുണ്ടെന്ന് അറിയിച്ചു.നിലവിലെ ഡാം സുരക്ഷിതമെന്നു പറയുന്ന സാഹചര്യത്തിൽ പരിസ്ഥിതി മന്ത്രാലയം അതിന്റെ സാധ്യത പരിഗണിക്കേണ്ട ആവശ്യമെന്തെന്ന് ചോദിച്ചു. ഒരേ വിഷയത്തിൽ സർക്കാരിന്റെ രണ്ട് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമാണോ ഉള്ളതെന്നുമുള്ള രാജയുടെ ചോദ്യത്തെത്തുടർന്നു പ്രകോപിതരായ കേരള എംപിമാർ ഒന്നടങ്കം എഴുന്നേറ്റു നിന്നു പ്രതിഷേധം ഉയർത്തി.
ഡാം ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാനുസൃതമായി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഡാം എന്നൊരു നിർദേശം ജലവിഭവ മന്ത്രാലയത്തിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
കേരള സർക്കാരിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറൻസ് തയാറാക്കിയിട്ടുണ്ട്. ഇതിൻമേൽ പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഡാം എന്ന നിർദേശം നടപ്പാകണമെങ്കിൽ കേരളവും തമിഴ്നാടും ഒരുമിച്ചു നിൽക്കണം. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഡാം എന്നു മന്ത്രി ഇതിനിടെ പറഞ്ഞു.
ഉടൻ തന്നെ എൻ.കെ പ്രേമചന്ദ്രൻ ഇടപെട്ട് മുല്ലപ്പെരിയാർ പൂർണമായും കേരളത്തിലാണു നിൽക്കുന്നതെന്നു വ്യക്തമാക്കി. യുഡിഎഫ് എംപിമാരും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധവുമായി എഴുന്നേറ്റു. മുല്ലപ്പെരിയാറിന്റെ അവസ്ഥ തീർത്തും ആശങ്കാ ജനകമാണെന്നും ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ മൂന്നു ജില്ലകൾ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും കെ. മുരളീധരനും പറഞ്ഞു.
ഇതിനിടെ ഡിഎംകെ എംപി എ. രാജ ചിരിച്ച് കൊണ്ടെഴുന്നേറ്റ് ഡാം തമിഴ്നാട്ടിലും കൂടിയാണ് നിൽക്കുന്നത് എന്നും സുരക്ഷിതമാണെന്നും പറഞ്ഞതിൽ മന്ത്രിയോട് പ്രത്യേകം നന്ദിയുണ്ടെന്ന് അറിയിച്ചു.നിലവിലെ ഡാം സുരക്ഷിതമെന്നു പറയുന്ന സാഹചര്യത്തിൽ പരിസ്ഥിതി മന്ത്രാലയം അതിന്റെ സാധ്യത പരിഗണിക്കേണ്ട ആവശ്യമെന്തെന്ന് ചോദിച്ചു. ഒരേ വിഷയത്തിൽ സർക്കാരിന്റെ രണ്ട് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമാണോ ഉള്ളതെന്നുമുള്ള രാജയുടെ ചോദ്യത്തെത്തുടർന്നു പ്രകോപിതരായ കേരള എംപിമാർ ഒന്നടങ്കം എഴുന്നേറ്റു നിന്നു പ്രതിഷേധം ഉയർത്തി.