ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ പ്രവാസി ഇന്ത്യക്കാർ ഉപേക്ഷിച്ച ഭാര്യമാരിൽനിന്നായി ആറായിരം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്നലെ ഇക്കാര്യം ലോക്സഭയെ അറി യിച്ചത്. 2015 ജനുവരി മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള പരാതികളുടെ കണക്കുകളാണ് മന്ത്രിസഭയിൽ വ്യക്തമാക്കിയത്. ഈ വർഷം മാത്രം ഒക്ടോബർ 31 വരെ 991 പരാതികളാണ് ലഭിച്ചത്. പ്രവാസികൾ ഉപേക്ഷിച്ച ഭാര്യമാരിൽനിന്ന് 2015 ൽ 796 പരാതികളാണു ലഭിച്ചത്. 2016ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയായിരുന്നു പരാതികളുടെ എണ്ണം. ലോക്സഭയിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മൂന്നു വർഷങ്ങൾക്കുള്ളിൽ വിവിധ വിദേശ രാജ്യങ്ങളിലായി 77 ഇന്ത്യക്കാർ അകപ്പെട്ടു പോകുകയോ തടവിൽ കഴിയുകയോ ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരം അനുസരിച്ച് ഇവരിൽ 73 പേരും രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്നലെ ഇക്കാര്യം ലോക്സഭയെ അറി യിച്ചത്. 2015 ജനുവരി മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള പരാതികളുടെ കണക്കുകളാണ് മന്ത്രിസഭയിൽ വ്യക്തമാക്കിയത്. ഈ വർഷം മാത്രം ഒക്ടോബർ 31 വരെ 991 പരാതികളാണ് ലഭിച്ചത്. പ്രവാസികൾ ഉപേക്ഷിച്ച ഭാര്യമാരിൽനിന്ന് 2015 ൽ 796 പരാതികളാണു ലഭിച്ചത്. 2016ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയായിരുന്നു പരാതികളുടെ എണ്ണം. ലോക്സഭയിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മൂന്നു വർഷങ്ങൾക്കുള്ളിൽ വിവിധ വിദേശ രാജ്യങ്ങളിലായി 77 ഇന്ത്യക്കാർ അകപ്പെട്ടു പോകുകയോ തടവിൽ കഴിയുകയോ ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരം അനുസരിച്ച് ഇവരിൽ 73 പേരും രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.