കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെയ്ക്ക് എതിരായ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കി. അദ്ദേഹത്തിന്റെ യാത്രാവിലക്ക് നീക്കാനും പാസ്പോർട്ട് തിരിച്ചുനൽകാനും ഉത്തരവിട്ടു. ഈ മാസം 29ന് അദ്ദേഹം ഇന്ത്യ സന്ദർശിക്കും.
സെപ്റ്റംബറിൽ സ്പെഷൽ ഹൈക്കോടതിയാണ് ഗോട്ടാഭയയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രസിഡന്റിനെതിരേ ക്രിമിനൽ, സിവിൽ കേസുകൾ നിലനിൽക്കില്ലെന്ന് ഇന്നലെ കോടതിയിൽ ഹാജരായ അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഡിഎ രാജപക്ഷെ മെമ്മോറിയൽ ആൻഡ് മ്യൂസിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മൂന്നുകോടിയിൽപരം രൂപ വെട്ടിച്ചെന്ന കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
സെപ്റ്റംബറിൽ സ്പെഷൽ ഹൈക്കോടതിയാണ് ഗോട്ടാഭയയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രസിഡന്റിനെതിരേ ക്രിമിനൽ, സിവിൽ കേസുകൾ നിലനിൽക്കില്ലെന്ന് ഇന്നലെ കോടതിയിൽ ഹാജരായ അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഡിഎ രാജപക്ഷെ മെമ്മോറിയൽ ആൻഡ് മ്യൂസിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മൂന്നുകോടിയിൽപരം രൂപ വെട്ടിച്ചെന്ന കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.