ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കന്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബിപിസിഎൽ), ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ്സിഐ), കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ(കോൺകോർ) എന്നിവയുടെ ഓഹരികൾ വിറ്റഴിക്കാൻ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. തെരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാർ ഓഹരി 51 ശതമാനത്തിൽ താഴെയാക്കാനും കാബിനറ്റ് അനുമതി നല്കി. രാജ്യത്തെ സന്പദ്ഘടനയെ ഉത്തേജിപ്പിക്കാനാണ് ഓഹരി വില്പന.
ബിപിസിഎലിൽ സർക്കാരിനുള്ള 53.29 ശതമാനം ഓഹരികളും വിറ്റഴിക്കാനും നിയന്ത്രണം കൈമാറാനും സാന്പത്തികകാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതി അനുമതി നല്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ സർക്കാരിനുള്ള 63.75 ശതമാനം ഓഹരികളിൽ 53.75 ശതമാനം വിൽക്കാൻ തീരുമാനമായി.
കോൺകോറിലെ 54.80 ശതമാനം ഓഹരികളിൽ 30.9 ശതമാനം വിൽക്കും. ഇതുകൂടാതെ ടിഎച്ച്ഡിസി, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്കു കൈമാറും. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കന്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനും മന്ത്രിസഭാ യോഗം അനുമതി നല്കി. എന്നാൽ, ഈ കന്പനികളുടെ നിയന്ത്രണം സർക്കാരിനായിരിക്കും.
ബിപിസിഎലിൽ സർക്കാരിനുള്ള 53.29 ശതമാനം ഓഹരികളും വിറ്റഴിക്കാനും നിയന്ത്രണം കൈമാറാനും സാന്പത്തികകാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതി അനുമതി നല്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ സർക്കാരിനുള്ള 63.75 ശതമാനം ഓഹരികളിൽ 53.75 ശതമാനം വിൽക്കാൻ തീരുമാനമായി.
കോൺകോറിലെ 54.80 ശതമാനം ഓഹരികളിൽ 30.9 ശതമാനം വിൽക്കും. ഇതുകൂടാതെ ടിഎച്ച്ഡിസി, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്കു കൈമാറും. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കന്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനും മന്ത്രിസഭാ യോഗം അനുമതി നല്കി. എന്നാൽ, ഈ കന്പനികളുടെ നിയന്ത്രണം സർക്കാരിനായിരിക്കും.