ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി നാളെ കാന്പസിലെത്തി വിദ്യാർഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരും. അതേസമയം ഫീസ് വർധന ഉൾപ്പടെയുള്ള നടപടികൾ പൂർണമായി പിൻവലിക്കുന്നതു വരെ സമരം തുടരുമെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റെ ഐഷെ ഘോഷ് പറഞ്ഞു.
വിദ്യാർഥി യൂണിയൻ പ്രതിനിധികൾ ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൽ മൂന്നംഗ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാന്പസിനുള്ളിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളിലും സഹകരിക്കുമെന്നും വിദ്യാർഥികൾ ഉറപ്പു നൽകി.
പക്ഷേ, ചർച്ചയ്ക്ക് വരാത്ത വൈസ് ചാൻസലറുടെ നിലപാട് മാറ്റണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. തുടർന്നാണ് വെള്ളിയാഴ്ച കാന്പസിൽ ചർച്ച നടത്തി പരിഹാര നിർദേശങ്ങൾ കണ്ടെത്താൻ യോഗം തീരുമാനിച്ചു.അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ യോഗങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ്.
വിദ്യാർഥി യൂണിയൻ പ്രതിനിധികൾ ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൽ മൂന്നംഗ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാന്പസിനുള്ളിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളിലും സഹകരിക്കുമെന്നും വിദ്യാർഥികൾ ഉറപ്പു നൽകി.
പക്ഷേ, ചർച്ചയ്ക്ക് വരാത്ത വൈസ് ചാൻസലറുടെ നിലപാട് മാറ്റണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. തുടർന്നാണ് വെള്ളിയാഴ്ച കാന്പസിൽ ചർച്ച നടത്തി പരിഹാര നിർദേശങ്ങൾ കണ്ടെത്താൻ യോഗം തീരുമാനിച്ചു.അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ യോഗങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ്.