കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്ഷെയെ പ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെ നിയമിച്ചു. ഗോട്ടാഭയയുടെ ജ്യേഷ്ഠനായ മഹിന്ദ ഇപ്പോൾ പ്രതിപക്ഷ നേതാവാണ്. നേരത്തേ രണ്ടു വട്ടം പ്രസിഡന്റായിരുന്നു.
ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഭരണമുന്നണി സ്ഥാനാർഥി സജിത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് ഗോട്ടാഭയ പ്രസിഡന്റായത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ വെളിച്ചത്തിൽ രാജിവയ്ക്കുകയാണെന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു. വിക്രമസിംഗെ ഇന്ന് ഔദ്യോഗികമായി സ്ഥാനമൊഴിയും. തുടർന്ന് മഹിന്ദ സത്യപ്രതിജ്ഞ ചെയ്യും.
തത്കാലം 15 അംഗ കാവൽമന്ത്രിസഭയാവും രൂപീകരിക്കുകയെന്നാണു റിപ്പോർട്ട്. ഭരണഘടനാനുസൃതമായി അടുത്ത ഫെബ്രുവരിയിൽ മാത്രമേ പാർലമെന്റ് പിരിച്ചുവിടാനാവൂ.
സാങ്കേതികമായി തനിക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ജനവിധി മാനിക്കുകയാണെന്ന് ഇന്നലെ ഗോട്ടാഭയയുമായി ചർച്ച നടത്തിയ വിക്രമസിംഗെ പറഞ്ഞു. പുതിയ പ്രസിഡന്റിനു പുതിയ സർക്കാർ രൂപീകരിക്കാൻ അവസരം കൊടുക്കാനായി താഴെയിറങ്ങും. ഇന്ന് ഔദ്യോഗിമായി ഇക്കാര്യം പ്രഖ്യാപിക്കും- വിക്രമസിംഗെ പ്രസ്താവനയിൽ അറിയിച്ചു.1994മുതൽ യുഎൻപി പാർട്ടി നേതൃത്വത്തിലുള്ള വിക്രമസിംഗെ ഇതിനകം മൂന്നുവട്ടം പ്രധാനമന്ത്രിയായിട്ടുണ്ട്. ഇതിനിടെ വിക്രമസിംഗെയ്ക്ക് എതിരേ പാർട്ടിയിൽ കലാപം ആരംഭിച്ചെന്നു സൂചനയുണ്ട്. വിക്രമസിംഗെ സ്ഥാനമൊഴിഞ്ഞ് പ്രേമദാസ നേതാവാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
2018ൽ മഹിന്ദയ്ക്ക് ചുരുങ്ങിയ കാലത്തേക്കു പ്രധാനമന്ത്രി പദം ലഭിച്ചിരുന്നു. വിക്രമസിംഗെയുമായി പോരടിച്ച പ്രസിഡന്റ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് മഹിന്ദയെ പ്രധാനമന്ത്രിയായി ഒക്ടോബറിൽ നിയമിച്ചു. എന്നാൽ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നു ഡിസംബറിൽ മഹിന്ദയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കാൻ സിരിസേന നിർബന്ധിതനായി. പാർലമെന്റ് പിരിച്ചുവിട്ട നടപടി കോടതി അസാധുവാക്കി.
2005ലാണ് മഹിന്ദ ആദ്യവട്ടം പ്രസിഡന്റായത്. മഹിന്ദയുടെ ഭരണത്തിൻ കീഴിൽ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ച മുൻ സൈനിക ഓഫീസറായ ഗോട്ടാഭയയാണ് തമിഴ് പുലികളെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു നേതൃത്വം കൊടുത്തത്. കീഴടങ്ങാൻ തയാറായ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെയും നിരവധി തമിഴ്പുലികളെയും വെടിവച്ചു കൊന്നെന്ന് ആരോപണമുണ്ട്.
ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഭരണമുന്നണി സ്ഥാനാർഥി സജിത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് ഗോട്ടാഭയ പ്രസിഡന്റായത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ വെളിച്ചത്തിൽ രാജിവയ്ക്കുകയാണെന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു. വിക്രമസിംഗെ ഇന്ന് ഔദ്യോഗികമായി സ്ഥാനമൊഴിയും. തുടർന്ന് മഹിന്ദ സത്യപ്രതിജ്ഞ ചെയ്യും.
തത്കാലം 15 അംഗ കാവൽമന്ത്രിസഭയാവും രൂപീകരിക്കുകയെന്നാണു റിപ്പോർട്ട്. ഭരണഘടനാനുസൃതമായി അടുത്ത ഫെബ്രുവരിയിൽ മാത്രമേ പാർലമെന്റ് പിരിച്ചുവിടാനാവൂ.
സാങ്കേതികമായി തനിക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ജനവിധി മാനിക്കുകയാണെന്ന് ഇന്നലെ ഗോട്ടാഭയയുമായി ചർച്ച നടത്തിയ വിക്രമസിംഗെ പറഞ്ഞു. പുതിയ പ്രസിഡന്റിനു പുതിയ സർക്കാർ രൂപീകരിക്കാൻ അവസരം കൊടുക്കാനായി താഴെയിറങ്ങും. ഇന്ന് ഔദ്യോഗിമായി ഇക്കാര്യം പ്രഖ്യാപിക്കും- വിക്രമസിംഗെ പ്രസ്താവനയിൽ അറിയിച്ചു.1994മുതൽ യുഎൻപി പാർട്ടി നേതൃത്വത്തിലുള്ള വിക്രമസിംഗെ ഇതിനകം മൂന്നുവട്ടം പ്രധാനമന്ത്രിയായിട്ടുണ്ട്. ഇതിനിടെ വിക്രമസിംഗെയ്ക്ക് എതിരേ പാർട്ടിയിൽ കലാപം ആരംഭിച്ചെന്നു സൂചനയുണ്ട്. വിക്രമസിംഗെ സ്ഥാനമൊഴിഞ്ഞ് പ്രേമദാസ നേതാവാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
2018ൽ മഹിന്ദയ്ക്ക് ചുരുങ്ങിയ കാലത്തേക്കു പ്രധാനമന്ത്രി പദം ലഭിച്ചിരുന്നു. വിക്രമസിംഗെയുമായി പോരടിച്ച പ്രസിഡന്റ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് മഹിന്ദയെ പ്രധാനമന്ത്രിയായി ഒക്ടോബറിൽ നിയമിച്ചു. എന്നാൽ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നു ഡിസംബറിൽ മഹിന്ദയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കാൻ സിരിസേന നിർബന്ധിതനായി. പാർലമെന്റ് പിരിച്ചുവിട്ട നടപടി കോടതി അസാധുവാക്കി.
2005ലാണ് മഹിന്ദ ആദ്യവട്ടം പ്രസിഡന്റായത്. മഹിന്ദയുടെ ഭരണത്തിൻ കീഴിൽ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ച മുൻ സൈനിക ഓഫീസറായ ഗോട്ടാഭയയാണ് തമിഴ് പുലികളെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു നേതൃത്വം കൊടുത്തത്. കീഴടങ്ങാൻ തയാറായ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെയും നിരവധി തമിഴ്പുലികളെയും വെടിവച്ചു കൊന്നെന്ന് ആരോപണമുണ്ട്.