കോല്‍ക്കത്ത: നാളെ ആരംഭിക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് നായകന് വിരാട് കോഹ്ലി പരിശീലനം കൂടുതല്‍ സജീവമാക്കി. അസ്തമയസമയത്ത് ദീര്‍ഘനേരം കോഹ് ലി പേസര്‍ മുഹമ്മദ് ഷമിയുടെ പന്തുകള്‍ നേരിട്ടു. മണിക്കൂറുകളോളമാണ് ബാറ്റിംഗ് പരിശീലനം നീണ്ടത്. ഇന്ത്യയുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റാണ് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നാളെ ആരംഭിക്കുന്നത്. ബംഗ്ലാദേശിന്റെയും ആദ്യത്തേതാണ്. പിങ്ക് ബോളില്‍ അസ്തമയസമയത്ത് എങ്ങനെ ബാറ്റ് ചെയ്യാമെന്നതിൽ കൂടുതല്‍ പരിജ്ഞാനം നേടാനാണ് പരിശീലനം നടത്തുന്നത്.
ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെ പലരും പിങ്ക് പന്തില്‍ ദുലീപ് ട്രോഫില്‍ കളിച്ചതാണ്. ആകാശത്തിന്റെ കടും ചുവപ്പും പന്തിന്റെ പിങ്ക് നിറം ഓറഞ്ച് നിറമായും കാണപ്പെടുന്നതിനാല്‍ പിങ്ക് പന്ത് സന്ധ്യയില്‍ കാണുന്നത് ഒരു വെല്ലുവിളിയാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റ് മൂന്നു ദിവസം കൊണ്ടു ജയിച്ച ടീം ഇന്ത്യ അവിടെ തുടര്‍ന്ന് ഫ്ളെഡ് ലൈറ്റില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു.
പിങ്ക് പന്തില്‍ കോഹ്ലിയുടെ പരിശീലനം
12:07 AM Nov 21, 2019 | Deepika.com