ന്യൂഡൽഹി: വീടൊന്ന് പുതുക്കി പണിയാൻ രാജ്യസുരക്ഷയുടെ നിർവചനം തന്നെ പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി ശിവസേന എംപി ലോക്സഭയിൽ. രാജ്യസുരക്ഷയുടെ പേരിലുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം തന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ കഴിയുന്നില്ലെന്ന പരാതിയുമായി ശിവസേന എംപി രാഹുൽ ഷെവാലെ ആണ് പാർലമെന്റിൽ എത്തിയത്.
പ്രതിരോധ സമുച്ചയങ്ങളുടെ പരിധിയിൽ നിർമാണ, പുനർനിർമാണ പ്രവർത്തനങ്ങൾക്കു വിലക്കുള്ളതു കൊണ്ടാണ് ഈ ദുരവസ്ഥയെന്നും എംപി ചൂണ്ടിക്കാട്ടി. താനൊരു പാർലമെന്റ് അംഗമാണ്. തന്റെ പിതാവ് നാവിക സേനയിൽനിന്നും വിരമിച്ച മുൻ സൈനികനുമാണ്. എന്നിട്ടും സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നാണ് രാഹുൽ ഷെവാലെ പറഞ്ഞത്.
പട്ടാള ക്യാന്പുകൾ, വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സമുച്ചയങ്ങളുടെ നിശ്ചിത ദൂരപരിധിക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളതാണ് എംപി ഉൾപ്പെടെയുള്ളവരെ വെട്ടിലാക്കിയിരിക്കുന്നത്. ലോക്സഭയിൽ ഇതേ പ്രശ്നം ശശി തരൂർ എംപിയും ഉന്നയിച്ചു. അടുത്ത കാലത്തൊന്നും ഒരു യുദ്ധം പോലുമുണ്ടാകാത്ത തന്റെ മണ്ഡലമായ തിരുവനന്തപുരത്തും ഇതു പോലൊരു സൈനിക ക്യാന്പുണ്ടെന്നും പ്രദേശത്തെ ജനങ്ങൾ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും നടത്താനാകാത്ത വിധം ബുദ്ധിമുട്ടിലാണെന്നും തരൂരും പറഞ്ഞു. അതീവ സുരക്ഷാ മേഖലകൾ അല്ലാത്ത പ്രദേശങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾക്ക് അയവു വരുത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിദേശയാത്രയിലായത് കൊണ്ടു സഹമന്ത്രി സഭയിലുണ്ടായിട്ടും ധനകാര്യമന്ത്രി നിർമല സീതാരാമനാണ് വിഷയത്തിൽ മറുപടി നൽകിയത്. പ്രസ്തുത സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അനുവദിക്കാത്ത തരത്തിൽ കടുത്ത നിയന്ത്രണങ്ങളൊന്നുമില്ല. വലിയ എതിർപ്പുകളില്ലാതെ മുൻപും അനുമതി നൽകിയിരുന്നു. എന്നാൽ, രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾ നടക്കുന്പോൾ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തിൽ ജനങ്ങളും സേനയുമായി ഒരു തരത്തിലുള്ള ഉടക്കുകളും നടക്കുന്നില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. 2017ന് ശേഷം മുംബൈയിൽനിന്ന് ഇത്തരത്തിൽ ലഭിച്ച 22 അപേക്ഷകളിൽ ഒരെണ്ണം മാത്രമാണ് മാറ്റി വെച്ചത്. ഇതുവരെ ഏഴെണ്ണത്തിന് അനുമതി കൊടുത്തു കഴിഞ്ഞു.
പ്രതിരോധ സമുച്ചയങ്ങളുടെ പരിധിയിൽ നിർമാണ, പുനർനിർമാണ പ്രവർത്തനങ്ങൾക്കു വിലക്കുള്ളതു കൊണ്ടാണ് ഈ ദുരവസ്ഥയെന്നും എംപി ചൂണ്ടിക്കാട്ടി. താനൊരു പാർലമെന്റ് അംഗമാണ്. തന്റെ പിതാവ് നാവിക സേനയിൽനിന്നും വിരമിച്ച മുൻ സൈനികനുമാണ്. എന്നിട്ടും സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നാണ് രാഹുൽ ഷെവാലെ പറഞ്ഞത്.
പട്ടാള ക്യാന്പുകൾ, വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സമുച്ചയങ്ങളുടെ നിശ്ചിത ദൂരപരിധിക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളതാണ് എംപി ഉൾപ്പെടെയുള്ളവരെ വെട്ടിലാക്കിയിരിക്കുന്നത്. ലോക്സഭയിൽ ഇതേ പ്രശ്നം ശശി തരൂർ എംപിയും ഉന്നയിച്ചു. അടുത്ത കാലത്തൊന്നും ഒരു യുദ്ധം പോലുമുണ്ടാകാത്ത തന്റെ മണ്ഡലമായ തിരുവനന്തപുരത്തും ഇതു പോലൊരു സൈനിക ക്യാന്പുണ്ടെന്നും പ്രദേശത്തെ ജനങ്ങൾ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും നടത്താനാകാത്ത വിധം ബുദ്ധിമുട്ടിലാണെന്നും തരൂരും പറഞ്ഞു. അതീവ സുരക്ഷാ മേഖലകൾ അല്ലാത്ത പ്രദേശങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾക്ക് അയവു വരുത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിദേശയാത്രയിലായത് കൊണ്ടു സഹമന്ത്രി സഭയിലുണ്ടായിട്ടും ധനകാര്യമന്ത്രി നിർമല സീതാരാമനാണ് വിഷയത്തിൽ മറുപടി നൽകിയത്. പ്രസ്തുത സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അനുവദിക്കാത്ത തരത്തിൽ കടുത്ത നിയന്ത്രണങ്ങളൊന്നുമില്ല. വലിയ എതിർപ്പുകളില്ലാതെ മുൻപും അനുമതി നൽകിയിരുന്നു. എന്നാൽ, രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾ നടക്കുന്പോൾ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തിൽ ജനങ്ങളും സേനയുമായി ഒരു തരത്തിലുള്ള ഉടക്കുകളും നടക്കുന്നില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. 2017ന് ശേഷം മുംബൈയിൽനിന്ന് ഇത്തരത്തിൽ ലഭിച്ച 22 അപേക്ഷകളിൽ ഒരെണ്ണം മാത്രമാണ് മാറ്റി വെച്ചത്. ഇതുവരെ ഏഴെണ്ണത്തിന് അനുമതി കൊടുത്തു കഴിഞ്ഞു.