ന്യൂഡൽഹി: വാളയാർ പീഡന ക്കേസിൽ അന്വേഷണം സിബിഐക്കു വിടണം എന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇന്നലെ ലോക്സഭയിൽ ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്.
കേവലം ഒൻപതും പതിമൂന്നും വയസുള്ള ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിന്റെ അന്വേഷണത്തിലുടനീളം പോലീസും സംസ്ഥാന സർക്കാരും നടത്തിയത് ക്രമവിരുദ്ധ നടപടികളാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കം മൂലം ശക്തമായ പ്രോസിക്യൂഷൻ ഇടപെടൽ പോലും ലഭിക്കാതെ പോയി.
കേരളത്തിൽ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു എന്നിവരും ദളിത് സംഘടനകളും നടത്തിവരുന്ന ശക്തമായ പ്രതിഷേധം സംഭവത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. ഇത്ര ഭീകരമായ ദുരന്തം അനുഭവിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ അവരുടെ തകർന്ന വീട് പുനർനിർമിച്ച് നൽകാനോപോലും തയാറാകാത്ത കേരള സർക്കാർ ഇരകളെ അവഗണിച്ചും പ്രതികളെ പരിപോഷിപ്പിച്ചും ഇരട്ടനാടകം നടത്തുകയാണ്.
കേരള സർക്കാരിന്റെ ദളിത് വിഭാഗങ്ങളോടുള്ള അവജ്ഞയുടെയും വെറുപ്പിന്റെയും ഉദാഹരണമാണ് വാളയാർ സംഭവത്തിലെ അട്ടിമറി ശ്രമം. ഈ വിഷയം കേന്ദ്ര പട്ടികജാതി, പട്ടികവർഗ കമ്മീഷനും, ദേശീയ ബാലാവകാശ കമ്മീഷനും സ്വമേധയാ അന്വേഷിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
കേവലം ഒൻപതും പതിമൂന്നും വയസുള്ള ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിന്റെ അന്വേഷണത്തിലുടനീളം പോലീസും സംസ്ഥാന സർക്കാരും നടത്തിയത് ക്രമവിരുദ്ധ നടപടികളാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കം മൂലം ശക്തമായ പ്രോസിക്യൂഷൻ ഇടപെടൽ പോലും ലഭിക്കാതെ പോയി.
കേരളത്തിൽ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു എന്നിവരും ദളിത് സംഘടനകളും നടത്തിവരുന്ന ശക്തമായ പ്രതിഷേധം സംഭവത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. ഇത്ര ഭീകരമായ ദുരന്തം അനുഭവിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ അവരുടെ തകർന്ന വീട് പുനർനിർമിച്ച് നൽകാനോപോലും തയാറാകാത്ത കേരള സർക്കാർ ഇരകളെ അവഗണിച്ചും പ്രതികളെ പരിപോഷിപ്പിച്ചും ഇരട്ടനാടകം നടത്തുകയാണ്.
കേരള സർക്കാരിന്റെ ദളിത് വിഭാഗങ്ങളോടുള്ള അവജ്ഞയുടെയും വെറുപ്പിന്റെയും ഉദാഹരണമാണ് വാളയാർ സംഭവത്തിലെ അട്ടിമറി ശ്രമം. ഈ വിഷയം കേന്ദ്ര പട്ടികജാതി, പട്ടികവർഗ കമ്മീഷനും, ദേശീയ ബാലാവകാശ കമ്മീഷനും സ്വമേധയാ അന്വേഷിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.