വാഷിംഗ്ടൺ ഡിസി: വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലുമുള്ള ഇസ്രേലി പാർപ്പിട സമുച്ചയങ്ങൾ അനധികൃതമാണെന്ന നിലപാടിൽനിന്ന് അമേരിക്ക പിന്മാറി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് നയം മാറ്റം പ്രഖ്യാപിച്ചത്.
ചരിത്രപരമായ സത്യത്തിന് അംഗീകാരം കിട്ടിയിരിക്കുകയാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. യൂദയായിലും സമരിയായിലും(വെസ്റ്റ്ബാങ്കിന്റെ ബൈബിൾകാലത്തെ പേരുകൾ) യഹൂദർ കോളനിവത്കരണം നടത്തുകയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്തർദേശീയ നിയമങ്ങൾക്കു വിരുദ്ധമായി ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം ട്രംപ് ഭരണകൂടം നടത്തുന്ന നിർണായക പ്രഖ്യാപനത്തിന് എതിരേ പലസ്തീൻകാർ രംഗത്തെത്തി. റഷ്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ യുഎസ് നിലപാടിനെ ചോദ്യം ചെയ്തു. അധിനിവേശ ഭൂമിയിൽ പാർപ്പിട സമുച്ചയം നിർമിച്ച ഇസ്രേലി നടപടി നിയമവിരുദ്ധമാണെന്നു നേരത്തെ യുഎൻ പ്രഖ്യാപിച്ചിരുന്നതാണ്.
ചരിത്രപരമായ സത്യത്തിന് അംഗീകാരം കിട്ടിയിരിക്കുകയാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. യൂദയായിലും സമരിയായിലും(വെസ്റ്റ്ബാങ്കിന്റെ ബൈബിൾകാലത്തെ പേരുകൾ) യഹൂദർ കോളനിവത്കരണം നടത്തുകയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്തർദേശീയ നിയമങ്ങൾക്കു വിരുദ്ധമായി ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം ട്രംപ് ഭരണകൂടം നടത്തുന്ന നിർണായക പ്രഖ്യാപനത്തിന് എതിരേ പലസ്തീൻകാർ രംഗത്തെത്തി. റഷ്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ യുഎസ് നിലപാടിനെ ചോദ്യം ചെയ്തു. അധിനിവേശ ഭൂമിയിൽ പാർപ്പിട സമുച്ചയം നിർമിച്ച ഇസ്രേലി നടപടി നിയമവിരുദ്ധമാണെന്നു നേരത്തെ യുഎൻ പ്രഖ്യാപിച്ചിരുന്നതാണ്.