ബെയ്ജിംഗ്: ജനാധിപത്യ സമരക്കാർ മുഖംമൂടി ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹോങ്കോംഗ് ഭരണകൂടത്തിന്റെ ഉത്തരവ് നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ച ഹോങ്കോംഗ് ഹൈക്കോടതിയുടെ വിധി ബെയ്ജിംഗ് നിരാകരിച്ചു. ഭരണഘടനാപരമായ കാര്യങ്ങളിൽ അവസാന വാക്ക് തങ്ങളുടെതാണെന്നു ബെയ്ജിംഗ് വ്യക്തമാക്കി. നിയമനിർമാണ സഭയ്ക്കു മാത്രമേ ഏതെങ്കിലും ഉത്തരവ് ഹോങ്കോംഗിലെ മിനിഭരണഘടനയെന്നറിയപ്പെടുന്ന ബേസിക് ലോയ്ക്ക് അനുസൃതമാണോ എന്നു തീരുമാനിക്കാൻ അവകാശമുള്ളുവെന്ന് പാർലമെന്ററി വക്താവ് സാംഗ് തിവേ പറഞ്ഞു.
ഹോങ്കോംഗിൽ ഇടപെടാൻ ചൈന തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് സാംഗ് തിവേയുടെ പ്രസ്താവനയെന്നു പറയപ്പെടുന്നു. ഇതിനിടെ പോളി യൂണിവേഴ്സിറ്റിയിൽ കുടുങ്ങിയ നിരവധി സമരക്കാർ പോലീസ് ഉപരോധം ഭേദിച്ച് രക്ഷപ്പെട്ടെന്നു വാർത്തയുണ്ട്. ഹോങ്കോംഗിൽ ചൈനാവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ രാഷ്ട്രീയക്കാരെ പീപ്പിൾസ് ഡെയിലി വിമർശിച്ചു ഹോങ്കോംഗിൽ നടക്കുന്നതു പോലുള്ള അക്രമസമരം അനുവദിക്കാൻ പരിഷ്കൃത സമൂഹത്തിനു സാധ്യമല്ലെന്നും പത്രം ചൂണ്ടിക്കാട്ടി.
ഹോങ്കോംഗിൽ ഇടപെടാൻ ചൈന തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് സാംഗ് തിവേയുടെ പ്രസ്താവനയെന്നു പറയപ്പെടുന്നു. ഇതിനിടെ പോളി യൂണിവേഴ്സിറ്റിയിൽ കുടുങ്ങിയ നിരവധി സമരക്കാർ പോലീസ് ഉപരോധം ഭേദിച്ച് രക്ഷപ്പെട്ടെന്നു വാർത്തയുണ്ട്. ഹോങ്കോംഗിൽ ചൈനാവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ രാഷ്ട്രീയക്കാരെ പീപ്പിൾസ് ഡെയിലി വിമർശിച്ചു ഹോങ്കോംഗിൽ നടക്കുന്നതു പോലുള്ള അക്രമസമരം അനുവദിക്കാൻ പരിഷ്കൃത സമൂഹത്തിനു സാധ്യമല്ലെന്നും പത്രം ചൂണ്ടിക്കാട്ടി.