ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നല്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടുകൾക്കെതിരേ കോൺഗ്രസ്. റിസർവ് ബാങ്കിനെ വരെ മറികടന്നാണു സർക്കാരിന്റെ തീരുമാനം. കള്ളപ്പണം ബിജെപിയുടെ പെട്ടിയിലെത്തിക്കാനുള്ള ഈ നീക്കം ഉടൻ പിൻവലിക്കണം. സുതാര്യതയില്ലാത്ത ഈ സംവിധാനം സാന്പത്തിക ക്രമക്കേടുകൾക്ക് അരങ്ങൊരുക്കും.ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പേരുവിവരം പരസ്യമാക്കണമെന്നും കോൺഗ്രസ് വക്താവ് രാജീവ് ഗൗഡ ആവശ്യപ്പെട്ടു.
ബോണ്ട് കൊണ്ടുവരുന്നതിനു രണ്ടുദിവസം മുന്പാണ് ഇക്കാര്യത്തിൽ റിസർവ് ബാങ്കിനോട് കേന്ദ്രം അഭിപ്രായം തേടിയത്. ആർബിഐ ഉന്നയിച്ച സംശയങ്ങളും തടസവാദങ്ങളും തള്ളിക്കളഞ്ഞായിരുന്നു തീരുമാനമെന്നും വിവരാവകാശ നിയമപ്രകാരമുള്ള രേഖകളുടെയും മാധ്യമവാർത്തകളുടെയും പിൻബലത്തിൽ അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ ആർബിഐയെ കേന്ദ്രം മറികടന്നുവെന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി. കള്ളപ്പണം ബിജെപിയുടെ പെട്ടിയിലെത്തുന്നത് ദേശസുരക്ഷയ്ക്കു തന്നെ ഭീഷണിയാണ്. കള്ളപ്പണം തുടച്ചുനീക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലെത്തിയവരാണ് അതിന് അനുകൂലമായ തീരുമാനമെടുക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ബോണ്ട് കൊണ്ടുവരുന്നതിനു രണ്ടുദിവസം മുന്പാണ് ഇക്കാര്യത്തിൽ റിസർവ് ബാങ്കിനോട് കേന്ദ്രം അഭിപ്രായം തേടിയത്. ആർബിഐ ഉന്നയിച്ച സംശയങ്ങളും തടസവാദങ്ങളും തള്ളിക്കളഞ്ഞായിരുന്നു തീരുമാനമെന്നും വിവരാവകാശ നിയമപ്രകാരമുള്ള രേഖകളുടെയും മാധ്യമവാർത്തകളുടെയും പിൻബലത്തിൽ അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ ആർബിഐയെ കേന്ദ്രം മറികടന്നുവെന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി. കള്ളപ്പണം ബിജെപിയുടെ പെട്ടിയിലെത്തുന്നത് ദേശസുരക്ഷയ്ക്കു തന്നെ ഭീഷണിയാണ്. കള്ളപ്പണം തുടച്ചുനീക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലെത്തിയവരാണ് അതിന് അനുകൂലമായ തീരുമാനമെടുക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.