ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസത്തിൽ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ലോക്സഭ. കാഷ്മീരിൽ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂക്ക് അബ്ദുള്ളയെ വീട്ടുതടങ്കിൽ വച്ചിരിക്കുന്നതു ചോദ്യംചെയ്തായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ചോദ്യോത്തര വേളയുടെ തുടക്കത്തിൽത്തന്നെ ലോക്സഭയിൽ ഫറൂക്ക് അബ്ദുള്ളയുടെ ശൂന്യമായ ഇരിപ്പിടം ചൂണ്ടിക്കാട്ടി അദ്ദേഹം എവിടെ എന്നു ചോദിച്ചു പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. വിഷയം ഉന്നയിക്കാൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയവുമായി ബന്ധപ്പെട്ട് എൻഡിഎ വിട്ട ശിവസേനയും സംസ്ഥാനത്തെ കർഷകദുരിതം ഉയർത്തി പ്രതിഷേധവുമായി എഴുന്നേറ്റു. ശിവസേന പിന്നീട് ലോക്സഭയിൽനിന്നു വാക്കൗട്ട് നടത്തുകയും ചെയ്തു.
ലോക്സഭ സമ്മേളനത്തിന് തുടക്കത്തിൽ ദേശീയ ഗാനം ആലപിച്ചതിനു പിന്നാലെതന്നെ "ഫറൂക്ക് അബ്ദുള്ള എവിടെ' എന്ന ചോദ്യവുമായി തൃണമൂൽ കോണ്‍ഗ്രസ് എംപി പ്രഫ. സൗഗത റോയ് എഴുന്നേറ്റു. ഫറൂക്ക് അബ്ദുള്ളയെ വിട്ടയയ്ക്കാനോ അല്ലെങ്കിൽ അതേക്കുറിച്ച് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്താനോ സ്പീക്കർ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ കോണ്‍ഗ്രസിന് ഒപ്പം കോണ്‍ഗ്രസ്, ഡിഎംകെ, എൻസിപി, നാഷണൽ കോണ്‍ഫറൻസ്, ബിഎസ്പി എംപിമാരും പ്രതിഷേധമുയർത്തി.
ശൂന്യവേളയുടെ തുടക്കത്തിൽ ലോക്സഭ ാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വിഷയത്തിൽ സംസാരിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ തടഞ്ഞ സർക്കാർ മാഡി ശർമ ക്ഷണിച്ചു വരുത്തിയ യൂറോപ്യൻ യൂണിയനിലെ വലതുപക്ഷ എംപിമാരെ കാഷ്മീർ സന്ദർശിക്കാനനുവദിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണം പിൻവലിച്ചതിനെയും അധീർ രഞ്ജൻ ചോദ്യം ചെയ്തു.
അതിനിടെ, ഫറൂക്ക് അബ്ദുള്ള വീട്ടു തടങ്കലിൽ അല്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ സമ്മേളനത്തിൽ സഭയെ അറിയച്ചതെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. എന്നാൽ, ഇതിനെ പ്രതിപക്ഷം എതിർത്തു.
ജയിലിൽ കഴിയുന്ന പി. ചിദംബരത്തെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടു ചില കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധം ഉയർത്തി. ലോക്സഭയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് എത്തിയ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ നടന്നു.
ചോദ്യോത്തര വേളയുടെ തുടക്കത്തിൽത്തന്നെ ലോക്സഭയിൽ ഫറൂക്ക് അബ്ദുള്ളയുടെ ശൂന്യമായ ഇരിപ്പിടം ചൂണ്ടിക്കാട്ടി അദ്ദേഹം എവിടെ എന്നു ചോദിച്ചു പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. വിഷയം ഉന്നയിക്കാൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയവുമായി ബന്ധപ്പെട്ട് എൻഡിഎ വിട്ട ശിവസേനയും സംസ്ഥാനത്തെ കർഷകദുരിതം ഉയർത്തി പ്രതിഷേധവുമായി എഴുന്നേറ്റു. ശിവസേന പിന്നീട് ലോക്സഭയിൽനിന്നു വാക്കൗട്ട് നടത്തുകയും ചെയ്തു.
ലോക്സഭ സമ്മേളനത്തിന് തുടക്കത്തിൽ ദേശീയ ഗാനം ആലപിച്ചതിനു പിന്നാലെതന്നെ "ഫറൂക്ക് അബ്ദുള്ള എവിടെ' എന്ന ചോദ്യവുമായി തൃണമൂൽ കോണ്‍ഗ്രസ് എംപി പ്രഫ. സൗഗത റോയ് എഴുന്നേറ്റു. ഫറൂക്ക് അബ്ദുള്ളയെ വിട്ടയയ്ക്കാനോ അല്ലെങ്കിൽ അതേക്കുറിച്ച് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്താനോ സ്പീക്കർ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ കോണ്‍ഗ്രസിന് ഒപ്പം കോണ്‍ഗ്രസ്, ഡിഎംകെ, എൻസിപി, നാഷണൽ കോണ്‍ഫറൻസ്, ബിഎസ്പി എംപിമാരും പ്രതിഷേധമുയർത്തി.
ശൂന്യവേളയുടെ തുടക്കത്തിൽ ലോക്സഭ ാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വിഷയത്തിൽ സംസാരിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ തടഞ്ഞ സർക്കാർ മാഡി ശർമ ക്ഷണിച്ചു വരുത്തിയ യൂറോപ്യൻ യൂണിയനിലെ വലതുപക്ഷ എംപിമാരെ കാഷ്മീർ സന്ദർശിക്കാനനുവദിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണം പിൻവലിച്ചതിനെയും അധീർ രഞ്ജൻ ചോദ്യം ചെയ്തു.
അതിനിടെ, ഫറൂക്ക് അബ്ദുള്ള വീട്ടു തടങ്കലിൽ അല്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ സമ്മേളനത്തിൽ സഭയെ അറിയച്ചതെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. എന്നാൽ, ഇതിനെ പ്രതിപക്ഷം എതിർത്തു.
ജയിലിൽ കഴിയുന്ന പി. ചിദംബരത്തെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടു ചില കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധം ഉയർത്തി. ലോക്സഭയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് എത്തിയ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ നടന്നു.