ചെന്നൈ: അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഓപ്പൺ ഡോർസ് റിപ്പോർട്ട്.
അമേരിക്കയിലെ യൂണിവേഴ്സിറ്റികളിലും കോളജുകളിലും 2017- 18 അധ്യയന വർഷം പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 2.9 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വിദേശവിദ്യാർഥികളിൽ 18.4 ശതമാനം ഇന്ത്യക്കാരാണ്- 2,02,014 പേർ. വിദേശവിദ്യാർഥികളിൽ അഞ്ചിലൊരാൾ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോള തലത്തിൽ വിദേശവിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി യുഎസ് നിലനിൽക്കുന്നു. നാലു വർഷത്തിനിടെ പത്തു ലക്ഷത്തിലധികം വിദേശവിദ്യാർഥികളാണ് അമേരിക്കയിൽ പഠനം പൂർത്തിയാക്കിയത്. അക്കഡേമിക് മികവിൽ ഇന്ത്യൻ വിദ്യാർഥികൾ മികച്ച പങ്കുവഹിച്ചിട്ടുണ്ടെന്നും ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിനോടു പ്രതികരിക്കവേ യുഎസ് കോൺസൽ ജനറൽ റോബർട്ട് ബർഗസ് പറഞ്ഞു.
ഓപ്പൺ ഡോർസിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2018- 19 അക്കഡേമിക് വർഷം 10,95,299 വിദേശ വിദ്യാർഥികൾ യുഎസിൽ പഠിക്കുന്നുണ്ട്. ഇതിൽ 2,02,014 പേർ ഇന്ത്യക്കാരാണ്.
പഠനശേഷം യുഎസിൽ തന്നെ പരിശീലനം ( ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് - ഒപിടി) തെരഞ്ഞെടുക്കുന്നതിലും ഇന്ത്യക്കാർ മുൻപന്തിയിലുണ്ട്. 2018- 2019 വർഷം ഒപിടി തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 12.3 ശതമാനം വർധിച്ച് 84,630 ആയി.
അണ്ടർഗ്രാജ്വേറ്റ് കോഴ്സുകൾ തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 6.3 ശതമാനം വർധിച്ച് 24,813 ഉം ബിരുദേതര കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം 18.8 ശതമാനം വർധിച്ച് 2,238 ഉം ആയി.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ വാരാഘോഷത്തിനിടെയാണ് ഈ വർഷത്തെ ഓപ്പൺ ഡോർസ് ഡേറ്റ പുറത്തുവരുന്നത്. 1999 മുതലാണ് അന്താരാഷ്ട്ര വിദ്യാഭ്യാസവാരം ആചരിക്കുന്നത്.
യുഎസിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും ചടങ്ങ് സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിദ്യാഭ്യാസ വാരത്തിന്റെ ഭാഗമായി യുഎസ്-ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ (യുസീഫ്) ഓൺലൈനായും അല്ലാതെയും ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://ww w.facebook.com /chennai.usconsulate, http://w ww.usief.o rg.in സന്ദർശിക്കുക.
അമേരിക്കയിലെ യൂണിവേഴ്സിറ്റികളിലും കോളജുകളിലും 2017- 18 അധ്യയന വർഷം പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 2.9 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വിദേശവിദ്യാർഥികളിൽ 18.4 ശതമാനം ഇന്ത്യക്കാരാണ്- 2,02,014 പേർ. വിദേശവിദ്യാർഥികളിൽ അഞ്ചിലൊരാൾ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോള തലത്തിൽ വിദേശവിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി യുഎസ് നിലനിൽക്കുന്നു. നാലു വർഷത്തിനിടെ പത്തു ലക്ഷത്തിലധികം വിദേശവിദ്യാർഥികളാണ് അമേരിക്കയിൽ പഠനം പൂർത്തിയാക്കിയത്. അക്കഡേമിക് മികവിൽ ഇന്ത്യൻ വിദ്യാർഥികൾ മികച്ച പങ്കുവഹിച്ചിട്ടുണ്ടെന്നും ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിനോടു പ്രതികരിക്കവേ യുഎസ് കോൺസൽ ജനറൽ റോബർട്ട് ബർഗസ് പറഞ്ഞു.
ഓപ്പൺ ഡോർസിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2018- 19 അക്കഡേമിക് വർഷം 10,95,299 വിദേശ വിദ്യാർഥികൾ യുഎസിൽ പഠിക്കുന്നുണ്ട്. ഇതിൽ 2,02,014 പേർ ഇന്ത്യക്കാരാണ്.
പഠനശേഷം യുഎസിൽ തന്നെ പരിശീലനം ( ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് - ഒപിടി) തെരഞ്ഞെടുക്കുന്നതിലും ഇന്ത്യക്കാർ മുൻപന്തിയിലുണ്ട്. 2018- 2019 വർഷം ഒപിടി തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 12.3 ശതമാനം വർധിച്ച് 84,630 ആയി.
അണ്ടർഗ്രാജ്വേറ്റ് കോഴ്സുകൾ തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 6.3 ശതമാനം വർധിച്ച് 24,813 ഉം ബിരുദേതര കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം 18.8 ശതമാനം വർധിച്ച് 2,238 ഉം ആയി.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ വാരാഘോഷത്തിനിടെയാണ് ഈ വർഷത്തെ ഓപ്പൺ ഡോർസ് ഡേറ്റ പുറത്തുവരുന്നത്. 1999 മുതലാണ് അന്താരാഷ്ട്ര വിദ്യാഭ്യാസവാരം ആചരിക്കുന്നത്.
യുഎസിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും ചടങ്ങ് സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിദ്യാഭ്യാസ വാരത്തിന്റെ ഭാഗമായി യുഎസ്-ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ (യുസീഫ്) ഓൺലൈനായും അല്ലാതെയും ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://ww w.facebook.com /chennai.usconsulate, http://w ww.usief.o rg.in സന്ദർശിക്കുക.