ന്യൂഡൽഹി: ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ സുക്മയിലെ സിആർപിഎഫ് ക്യാന്പിനു സമീപം ഡ്രോണുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തീവ്രവാദികളെ കണ്ടാലുടൻ വെടിവയ്ക്കാൻ സുരക്ഷാ സേനകൾക്കു നിർദേശം.
കഴിഞ്ഞമാസം സിആർപിഎഫ് ക്യാന്പിനു സമീപം മൂന്നു ദിവസങ്ങളിലായി നാലു തവണ ഡ്രോണുകൾ പറന്നു. മുംബൈയിൽനിന്നാണു നക്സലുകൾ ഡ്രോണുകൾ സ്വന്തമാക്കിയതെന്നാണു സംശയം. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ചുവപ്പ്, വെള്ള നിറങ്ങളിലുള്ള ചെറിയ ലൈറ്റുകൾ ഘടിപ്പിച്ച ഡ്രോണുകൾ സുക്മയിലെ കിസ്ത്രാം, പല്ലാഡി എന്നിവിടങ്ങളിലെ സിആർപിഎഫ് ക്യാന്പുകൾക്കു മുകളിലാണു പ്രത്യക്ഷപ്പെട്ടത്. ചെറിയ വിസിലിംഗ് ശബ്ദം ശ്രദ്ധയിൽപ്പെട്ടതോടെ ജവാന്മാർ പ്രതിരോധ നടപടികൾ സ്വീകരിച്ചു. സമീപമുള്ള ക്യാന്പുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.
ഡ്രോണുകൾ വെടിവച്ചിടാൻ ജവാന്മാർ ശ്രമിച്ചപ്പോഴേക്കും അവ അപ്രത്യക്ഷമായി. ഇതേത്തുടർന്ന് സുരക്ഷാനടപടികൾ കൂടുതൽ ശക്തമാക്കുകയായിരുന്നു. മുംബൈയിലെ വ്യാപാരിയിൽനിന്നാണു മാവോയിസ്റ്റുകൾ ഡ്രോണുകൾ സ്വന്തമാക്കിയതെന്നാണു സൂചന.
നക്സലുകളുടെ ശക്തമായ സാന്നിധ്യമുള്ള മേഖലയിലെ രണ്ട് സൈനികക്യാന്പുകൾക്കു സമീപമാണ് ഡ്രോണുകൾ കണ്ടത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ ക്യാന്പുകൾക്കു സമീപമാണു ഡ്രോണുകൾ കണ്ടെത്തിയത്.
അടിസ്ഥാനസൗകര്യങ്ങൾ തീരെയില്ലാത്ത മേഖലയിലൂടെ മാവോയിസ്റ്റുകൾ ആയുധം ഉൾപ്പെടെ കടത്തുന്നതു പതിവാണെന്നു സുരക്ഷാ ഏജൻസികൾ പറയുന്നു.
കഴിഞ്ഞമാസം സിആർപിഎഫ് ക്യാന്പിനു സമീപം മൂന്നു ദിവസങ്ങളിലായി നാലു തവണ ഡ്രോണുകൾ പറന്നു. മുംബൈയിൽനിന്നാണു നക്സലുകൾ ഡ്രോണുകൾ സ്വന്തമാക്കിയതെന്നാണു സംശയം. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ചുവപ്പ്, വെള്ള നിറങ്ങളിലുള്ള ചെറിയ ലൈറ്റുകൾ ഘടിപ്പിച്ച ഡ്രോണുകൾ സുക്മയിലെ കിസ്ത്രാം, പല്ലാഡി എന്നിവിടങ്ങളിലെ സിആർപിഎഫ് ക്യാന്പുകൾക്കു മുകളിലാണു പ്രത്യക്ഷപ്പെട്ടത്. ചെറിയ വിസിലിംഗ് ശബ്ദം ശ്രദ്ധയിൽപ്പെട്ടതോടെ ജവാന്മാർ പ്രതിരോധ നടപടികൾ സ്വീകരിച്ചു. സമീപമുള്ള ക്യാന്പുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.
ഡ്രോണുകൾ വെടിവച്ചിടാൻ ജവാന്മാർ ശ്രമിച്ചപ്പോഴേക്കും അവ അപ്രത്യക്ഷമായി. ഇതേത്തുടർന്ന് സുരക്ഷാനടപടികൾ കൂടുതൽ ശക്തമാക്കുകയായിരുന്നു. മുംബൈയിലെ വ്യാപാരിയിൽനിന്നാണു മാവോയിസ്റ്റുകൾ ഡ്രോണുകൾ സ്വന്തമാക്കിയതെന്നാണു സൂചന.
നക്സലുകളുടെ ശക്തമായ സാന്നിധ്യമുള്ള മേഖലയിലെ രണ്ട് സൈനികക്യാന്പുകൾക്കു സമീപമാണ് ഡ്രോണുകൾ കണ്ടത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ ക്യാന്പുകൾക്കു സമീപമാണു ഡ്രോണുകൾ കണ്ടെത്തിയത്.
അടിസ്ഥാനസൗകര്യങ്ങൾ തീരെയില്ലാത്ത മേഖലയിലൂടെ മാവോയിസ്റ്റുകൾ ആയുധം ഉൾപ്പെടെ കടത്തുന്നതു പതിവാണെന്നു സുരക്ഷാ ഏജൻസികൾ പറയുന്നു.