കൊളംബോ: ശ്രീലങ്കയിൽ വീണ്ടും രാജപക്ഷെ കുടുംബവാഴ്ചയ്ക്കു വേദിയൊരുങ്ങി. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയപ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെയുടെ സഹോദരനും മുൻ പ്രസിഡന്റുമായ മഹിന്ദ രാജപക്ഷെയായിരിക്കും പുതിയ പ്രധാനമന്ത്രിയെന്നു കരുതപ്പെടുന്നു.ഇരുവരും ചേർന്നാണു ശ്രീലങ്കയിൽ തമിഴ്പുലികളെ ഉന്മൂലനം ചെയ്തത്.
ഭൂരിപക്ഷ സിംഹള ബുദ്ധിസ്റ്റുകൾക്ക് വീരയുദ്ധനായകനായ ഗോട്ടാഭയ തമിഴ് വംശജർക്ക് യുദ്ധക്കുറ്റവാളിയാണ്. ന്യൂനപക്ഷ മുസ്ലിംകളും ഗോട്ടാഭയയിൽനിന്ന് അനുകൂല സമീപനം പ്രതീക്ഷിക്കുന്നില്ല. മഹീന്ദയുടെ കാലത്തെ ചൈനാ അനുകൂല നിലപാടുകൾ ഗോട്ടാഭയ തുടർന്നേക്കും. ഇത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. എന്തുകൊണ്ടും ലങ്കൻ രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും പ്രസിഡന്റെന്ന നിലയിൽ എഴുപതുകാരനായ റിട്ടയേർഡ് ലഫ്റ്റനന്റ് കേണൽ ഗോട്ടാഭയയുടെ ഭരണകാലം.
ലങ്കൻ സേനയും തമിഴ്പുലികളും തമ്മിൽ മൂന്നു പതിറ്റാണ്ടു നീണ്ട ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ചത് ഗോട്ടാഭയയാണ്. മഹീന്ദ ഭരിച്ച 2005 മുതൽ 2014 വരെ പ്രതിരോധ സെക്രട്ടറിയായിയാരുന്നു അദ്ദേഹം. ഒളിപ്പോരിൽ പുലികളെ തോല്പിക്കാനുള്ള തന്ത്രങ്ങൾ ഗോട്ടാഭയ പഠിച്ചത് ഇന്ത്യയിൽനിന്നാണെന്ന പ്രത്യേകതയുണ്ട്. 1980ൽ ആസാമിൽനിന്നാണ് തീവ്രവാദവിരുദ്ധപോരാട്ടവും വനയുദ്ധവും പഠിച്ചത്. 83ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡിഫൻസ് സ്റ്റഡീസിൽ മാസ്റ്റർ ബിരുദവും നേടി.
ആഭ്യന്തരയുദ്ധത്തിൽ കണ്ണിൽചോരയില്ലാത്ത നടപടികൾ ഗോട്ടാഭയയെ കുപ്രസിദ്ധനാക്കി. തമിഴ് വംശജർ, സായുധസേനാംഗമെന്നോ സിവിലിയനെന്നോ വേർതിരിവില്ലാതെ അപ്രത്യക്ഷരാകാൻ തുടങ്ങി. തടവറകളിൽ നിഷ്ഠുര പീഡനങ്ങൾക്കിരയായി. വനിതകൾ ബലാത്സംഗം ചെയ്യപ്പെട്ടു. 2009ൽ പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനും അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകനും കൊല്ലപ്പെട്ടതിലടക്കം ഗോട്ടാഭയയ്ക്കും മഹീന്ദയ്ക്കും എതിരേ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്നു. 2006ൽ പുലികൾ ചാവേർ ആക്രമണത്തിൽ ഗോട്ടാഭയയെ വധിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
ഗോട്ടാഭയയുടെ വിദേശനയം എന്തായിരിക്കുമെന്നതാണ് ഇന്ത്യ ഉറ്റുനോക്കുക. ഇന്ത്യൻമഹാസമുദ്രത്തിലെ ലങ്കയുടെ സ്ഥാനം വാണിജ്യപരമായും സുരക്ഷാപരമായും ഏറെ പ്രധാനപ്പെട്ടതാണ്. മഹീന്ദയുടെ കാലത്ത് ലങ്ക ചൈനയുടെ ആശ്രിതരായിരുന്നു. യുദ്ധക്കുറ്റങ്ങളുടെ പേരിൽ ആഗോള സമൂഹം ലങ്കയെ ഒറ്റപ്പെടുത്തിയപ്പോൾ സഹായിക്കാൻ ചൈന മുന്നോട്ടുവന്നതാണ് കാരണം.
ഭൂരിപക്ഷ സിംഹള ബുദ്ധിസ്റ്റുകൾക്ക് വീരയുദ്ധനായകനായ ഗോട്ടാഭയ തമിഴ് വംശജർക്ക് യുദ്ധക്കുറ്റവാളിയാണ്. ന്യൂനപക്ഷ മുസ്ലിംകളും ഗോട്ടാഭയയിൽനിന്ന് അനുകൂല സമീപനം പ്രതീക്ഷിക്കുന്നില്ല. മഹീന്ദയുടെ കാലത്തെ ചൈനാ അനുകൂല നിലപാടുകൾ ഗോട്ടാഭയ തുടർന്നേക്കും. ഇത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. എന്തുകൊണ്ടും ലങ്കൻ രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും പ്രസിഡന്റെന്ന നിലയിൽ എഴുപതുകാരനായ റിട്ടയേർഡ് ലഫ്റ്റനന്റ് കേണൽ ഗോട്ടാഭയയുടെ ഭരണകാലം.
ലങ്കൻ സേനയും തമിഴ്പുലികളും തമ്മിൽ മൂന്നു പതിറ്റാണ്ടു നീണ്ട ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ചത് ഗോട്ടാഭയയാണ്. മഹീന്ദ ഭരിച്ച 2005 മുതൽ 2014 വരെ പ്രതിരോധ സെക്രട്ടറിയായിയാരുന്നു അദ്ദേഹം. ഒളിപ്പോരിൽ പുലികളെ തോല്പിക്കാനുള്ള തന്ത്രങ്ങൾ ഗോട്ടാഭയ പഠിച്ചത് ഇന്ത്യയിൽനിന്നാണെന്ന പ്രത്യേകതയുണ്ട്. 1980ൽ ആസാമിൽനിന്നാണ് തീവ്രവാദവിരുദ്ധപോരാട്ടവും വനയുദ്ധവും പഠിച്ചത്. 83ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡിഫൻസ് സ്റ്റഡീസിൽ മാസ്റ്റർ ബിരുദവും നേടി.
ആഭ്യന്തരയുദ്ധത്തിൽ കണ്ണിൽചോരയില്ലാത്ത നടപടികൾ ഗോട്ടാഭയയെ കുപ്രസിദ്ധനാക്കി. തമിഴ് വംശജർ, സായുധസേനാംഗമെന്നോ സിവിലിയനെന്നോ വേർതിരിവില്ലാതെ അപ്രത്യക്ഷരാകാൻ തുടങ്ങി. തടവറകളിൽ നിഷ്ഠുര പീഡനങ്ങൾക്കിരയായി. വനിതകൾ ബലാത്സംഗം ചെയ്യപ്പെട്ടു. 2009ൽ പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനും അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകനും കൊല്ലപ്പെട്ടതിലടക്കം ഗോട്ടാഭയയ്ക്കും മഹീന്ദയ്ക്കും എതിരേ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്നു. 2006ൽ പുലികൾ ചാവേർ ആക്രമണത്തിൽ ഗോട്ടാഭയയെ വധിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
ഗോട്ടാഭയയുടെ വിദേശനയം എന്തായിരിക്കുമെന്നതാണ് ഇന്ത്യ ഉറ്റുനോക്കുക. ഇന്ത്യൻമഹാസമുദ്രത്തിലെ ലങ്കയുടെ സ്ഥാനം വാണിജ്യപരമായും സുരക്ഷാപരമായും ഏറെ പ്രധാനപ്പെട്ടതാണ്. മഹീന്ദയുടെ കാലത്ത് ലങ്ക ചൈനയുടെ ആശ്രിതരായിരുന്നു. യുദ്ധക്കുറ്റങ്ങളുടെ പേരിൽ ആഗോള സമൂഹം ലങ്കയെ ഒറ്റപ്പെടുത്തിയപ്പോൾ സഹായിക്കാൻ ചൈന മുന്നോട്ടുവന്നതാണ് കാരണം.