ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭകരുടെ സമരത്തിനിടെ പോലിസുകാരന് അന്പേറ്റു. ഹോങ്കോംഗ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ വൻ സമരം നടക്കുന്നതിനിടെയാണ് പോലീസുകാരന്റെ കാലിൽ അന്പു തറച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലാക്കി. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
അന്പുകൊണ്ടതിന്റെ ചിത്രം പോലീസ് തന്നെയാണു പുറത്തുവിട്ടത്. മാരകായുധങ്ങൾ പ്രയോഗിക്കുന്നത് പത്തുവർഷത്തെ ജയിൽശിക്ഷയ്ക്ക് അർഹമായ കുറ്റമാണ്. ഇന്നു കൂടുതൽ ശക്തമായ പ്രക്ഷോഭത്തിനു പദ്ധതിയിട്ടിട്ടുള്ളതായി സമരാനുകൂലികൾ പറഞ്ഞു. ഹോങ്കോംഗിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ ബ്യൂറോ അറിയിച്ചു.
അന്പുകൊണ്ടതിന്റെ ചിത്രം പോലീസ് തന്നെയാണു പുറത്തുവിട്ടത്. മാരകായുധങ്ങൾ പ്രയോഗിക്കുന്നത് പത്തുവർഷത്തെ ജയിൽശിക്ഷയ്ക്ക് അർഹമായ കുറ്റമാണ്. ഇന്നു കൂടുതൽ ശക്തമായ പ്രക്ഷോഭത്തിനു പദ്ധതിയിട്ടിട്ടുള്ളതായി സമരാനുകൂലികൾ പറഞ്ഞു. ഹോങ്കോംഗിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ ബ്യൂറോ അറിയിച്ചു.