+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി കുതിരക്കച്ചവടം നടത്തുന്നതിനു തെളിവ്: ശിവസേന

മുംബൈ: മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാനാകുമെന്ന ബിജെപിയുടെ ആത്മവിശ്വാസം കുതിരക്ക
ബിജെപി കുതിരക്കച്ചവടം നടത്തുന്നതിനു തെളിവ്: ശിവസേന
മുംബൈ: മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാനാകുമെന്ന ബിജെപിയുടെ ആത്മവിശ്വാസം കുതിരക്കച്ചവടത്തിനു തെളിവാണെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് മുൻ സഖ്യകക്ഷിയെ സേന വിമർശിച്ചത്.

ബിജെപി 105 സീറ്റുകളുമായി ഒന്നാം സ്ഥാനത്താണെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നു ഗവർണറെ അറിയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വെള്ളിയാഴ്ച തങ്ങൾക്ക് 119 പേരുടെ പിന്തുണയുള്ളതായി പറഞ്ഞു. ബിജെപി കുതിരക്കച്ചവടം നടത്തുന്നതിനു തെളിവാണിതെന്ന് സേന ആരോപിച്ചു.

സേന-എൻസിപി- കോൺഗ്രസ് സഖ്യം ആറു മാസം തികയ്ക്കില്ലെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനയ്ക്കും മറുപടി നല്കി. ഈ സഖ്യം ചിലർക്ക് വയറുവേദന സൃഷ്ടിച്ചിരിക്കുകയാണെന്നു സേന പറഞ്ഞു.

എൻഡിഎ യോഗത്തിൽ ശിവസേന പങ്കെടുക്കില്ല

മുംബൈ: എൻഡിഎ യോഗത്തിൽ പങ്കെടുക്കില്ലെന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത് അറിയിച്ചു. ഇതോടെ ബിജെപി-ശിവസേന സഖ്യം ഔദ്യോഗികമായി വേർപിരിഞ്ഞു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഇന്നാണ് എൻഡിഎ യോഗം ചേരുന്നത്. നാളെയാണ് പാർലമെന്‍റ് സമ്മേളനം ആരംഭിക്കുക.

നാസിക് മേയർ തെരഞ്ഞെടുപ്പിനു മുന്പ് റിസോർട്ട് രാഷ്‌ട്രീയം

നാസിക്: മഹാരാഷ്‌ട്രയിലെ നാസിക് നഗരസഭാ മേയർ തെരഞ്ഞെടുപ്പിനു മുന്നോടിയായി റിസോർട്ട് രാഷ്‌ട്രീയം. ബിജെപിയും ശിവസേനയും തങ്ങളുടെ കൗൺസിലർമാരെ റിസോർട്ടുകളിലേക്കു മാറ്റി. നാസിക്കിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപി തങ്ങളുടെ 65 കൗൺസിലർമാരിൽ 48 പേരെ ലോണവാലയിലെ റിസോർട്ടിലേക്കു മാറ്റി.