ന്യൂഡൽഹി: തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാന്പത്തികമാന്ദ്യം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ കൂറ്റൻ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്ഗ്രസ്. ""ഭാരത് ബച്ചാവോ'' ( ഇന്ത്യയെ രക്ഷിക്കൂ) എന്ന മുദ്രാവാക്യം ഉയർത്തി ഈ മാസം 30ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ദേശീയ റാലി നടത്തുമെന്ന് കോണ്ഗ്രസ് അറിയിച്ചു.
കേന്ദ്ര സർക്കാരിനെതിരേ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലും കോണ്ഗ്രസ് നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾ ഈ മാസം 25 വരെ തുടരും. ഇന്നലെ ചേർന്ന കോണ്ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം.
തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രാജ്യത്തു രൂക്ഷമാണ്. സാന്പത്തിക മാന്ദ്യം ശക്തമായി തുടരുകയാണ്. ബിജെപി രാജ്യത്തെ പട്ടിണിയിലേക്ക് എത്തിച്ചിരിക്കുകയാണ്. പ്രശ്നങ്ങൾ പരിഹിരിക്കാൻ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, വ്യാജ പ്രചാരണങ്ങളിലൂടെ പ്രതിസന്ധിയില്ലെന്നു വരുത്തിത്തീർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും കോണ്ഗ്രസ് വിമർശിച്ചു. രാംലീലയിൽ ന!ടക്കുന്ന റാലിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ പങ്കെടുക്കുമെന്ന് കോണ്ഗ്രസ് അറിയിച്ചു. കോണ്ഗ്രസ് ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാർ എന്നിവരാണ് ഇന്നത്തെ നേതൃയോഗത്തിൽ പങ്കെടുത്തത്.
തൊഴിലില്ലായ്മ, കർഷകദുരിതം, സാന്പത്തിക മാന്ദ്യം എന്നീ വിഷയങ്ങൾ ഉന്നയിച്ച് നവംബർ അഞ്ചു മുതൽ ആരംഭിച്ച പ്രതിഷേധത്തിന്റെ തുടർച്ചയായി കഴിഞ്ഞ 15ന് ഡൽഹിയിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു കോണ്ഗ്രസ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം അയോധ്യ കേസിൽ വിധി വന്നതിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭം നീട്ടിവയ്ക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിനെതിരേ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലും കോണ്ഗ്രസ് നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾ ഈ മാസം 25 വരെ തുടരും. ഇന്നലെ ചേർന്ന കോണ്ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം.
തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രാജ്യത്തു രൂക്ഷമാണ്. സാന്പത്തിക മാന്ദ്യം ശക്തമായി തുടരുകയാണ്. ബിജെപി രാജ്യത്തെ പട്ടിണിയിലേക്ക് എത്തിച്ചിരിക്കുകയാണ്. പ്രശ്നങ്ങൾ പരിഹിരിക്കാൻ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, വ്യാജ പ്രചാരണങ്ങളിലൂടെ പ്രതിസന്ധിയില്ലെന്നു വരുത്തിത്തീർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും കോണ്ഗ്രസ് വിമർശിച്ചു. രാംലീലയിൽ ന!ടക്കുന്ന റാലിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ പങ്കെടുക്കുമെന്ന് കോണ്ഗ്രസ് അറിയിച്ചു. കോണ്ഗ്രസ് ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാർ എന്നിവരാണ് ഇന്നത്തെ നേതൃയോഗത്തിൽ പങ്കെടുത്തത്.
തൊഴിലില്ലായ്മ, കർഷകദുരിതം, സാന്പത്തിക മാന്ദ്യം എന്നീ വിഷയങ്ങൾ ഉന്നയിച്ച് നവംബർ അഞ്ചു മുതൽ ആരംഭിച്ച പ്രതിഷേധത്തിന്റെ തുടർച്ചയായി കഴിഞ്ഞ 15ന് ഡൽഹിയിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു കോണ്ഗ്രസ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം അയോധ്യ കേസിൽ വിധി വന്നതിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭം നീട്ടിവയ്ക്കുകയായിരുന്നു.