ന്യൂഡൽഹി: റഫാൽ കേസിൽ പുനഃപരിശോധനാ ഹർജികൾ തള്ളിയെങ്കിലും അന്വേഷണത്തിന് വഴി തുറക്കുകയാണ് സുപ്രീംകോടതി ചെയ്തതെന്ന് മുതിർന്ന അഭിഭാഷകനും കേസിലെ വാദിയുമായിരുന്ന പ്രശാന്ത് ഭൂഷൻ. നടപടികൾ പാലിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ജസ്റ്റീസ് കെ.എം ജോസഫിന്റെ അനുബന്ധ വിധിയിലെ നിർദേശം ബാധകമാണെന്നും പ്രശാന്ത് ഭൂഷൻ വ്യക്തമാക്കി.
റഫാൽ ഇടപാടിൽ അന്വേഷണം നടത്താൻ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞു. റഫാൽ ഇടപാടിൽ അന്വേഷണം നടത്താൻ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കേസിലെ മറ്റൊരു വാദിയായിരുന്ന മുൻ കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും വ്യക്തമാക്കി.
റഫാൽ ഇടപാടിൽ അന്വേഷണം നടത്താൻ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞു. റഫാൽ ഇടപാടിൽ അന്വേഷണം നടത്താൻ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കേസിലെ മറ്റൊരു വാദിയായിരുന്ന മുൻ കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും വ്യക്തമാക്കി.