ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പിതാവ് ലത്തീഫ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു. ഐഐടിയില്‍ മുന്‍കാലങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കണമെന്ന് ലത്തീഫ് ആവശ്യപ്പെട്ടു.
മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്. എന്നാല്‍, ആ കയര്‍ എവിടെനിന്ന് വന്നുവെന്ന് അദ്ദേഹം ചോദിച്ചു. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ട് ഇതു വരെ അത് തന്നിട്ടില്ല. മുഖ്യമന്ത്രിയേയും ഡിജിപിയെയും കണ്ട് അന്വേഷണം കാര്യക്ഷമമായി നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മകളുടെ ഫോണ്‍ പരിശോധിക്കുന്നത് തങ്ങളുടെ മുന്പിലാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. സുദര്‍ശ ന് പത്മനാഭനാണ് മരണത്തിന് കാരണമെന്ന് പറയുന്ന മകളുടെ കുറിപ്പ് ലത്തീഫ് ഡിജിപിക്ക് കൈമാറി. തമിഴ്നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും പക്ഷേ, ഐഐടി അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയത്. ഫാത്തിമ മരിച്ചിട്ട് ഇന്നു വരെ ഒരു ഉദ്യോഗസ്ഥനോ അധ്യാപകനോ തന്നെ വിളിച്ചിട്ടില്ല- ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ദിവസവും എട്ടിന് ഹോസ്റ്റലില്‍ കയറുന്ന ഫാത്തിമ നവംബര്‍ എട്ടിന് രാത്രി ഒൻപതിന് ഒരു മണിക്കൂര്‍ കാംപസിലിരുന്ന് കരഞ്ഞു. മൂക്കുത്തിയിട്ട ഒരു വെളുത്ത സ്ത്രീ വന്ന് അവളുടെ കണ്ണ് തുടച്ചു എന്നാണ് വിവരം. അതാരാണെന്ന് അറിയില്ല. മകള്‍ മരിക്കുന്ന അന്ന് അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. സുദര്ശന് പത്മനാഭന് എന്ന അധ്യാപകനില്‍നിന്ന് ഏത് തരത്തിലുള്ള പീഡനമാണ് മകള്‍ക്ക് ഉണ്ടായതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കാരണം ഇനിയൊരു ഫാത്തിമയ്ക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവരുത് -ലത്തീഫ് കൂട്ടിച്ചേർത്തു.
ഫാത്തിമയുടെ മരണം സംബന്ധിച്ചു സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഡിഎംകെയും കോൺഗ്രസും ആവശ്യപ്പെട്ടു. ഫാത്തിമ ലത്തീഫിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്യുഐ, എഐഎസ്എഫ് പ്രവർത്തകരും ഡിഎംകെ യുവജനവിഭാഗവും ഐഐടിക്കു മുന്നിൽ പ്രകടനം നടത്തി.
മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്. എന്നാല്‍, ആ കയര്‍ എവിടെനിന്ന് വന്നുവെന്ന് അദ്ദേഹം ചോദിച്ചു. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ട് ഇതു വരെ അത് തന്നിട്ടില്ല. മുഖ്യമന്ത്രിയേയും ഡിജിപിയെയും കണ്ട് അന്വേഷണം കാര്യക്ഷമമായി നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മകളുടെ ഫോണ്‍ പരിശോധിക്കുന്നത് തങ്ങളുടെ മുന്പിലാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. സുദര്‍ശ ന് പത്മനാഭനാണ് മരണത്തിന് കാരണമെന്ന് പറയുന്ന മകളുടെ കുറിപ്പ് ലത്തീഫ് ഡിജിപിക്ക് കൈമാറി. തമിഴ്നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും പക്ഷേ, ഐഐടി അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയത്. ഫാത്തിമ മരിച്ചിട്ട് ഇന്നു വരെ ഒരു ഉദ്യോഗസ്ഥനോ അധ്യാപകനോ തന്നെ വിളിച്ചിട്ടില്ല- ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ദിവസവും എട്ടിന് ഹോസ്റ്റലില്‍ കയറുന്ന ഫാത്തിമ നവംബര്‍ എട്ടിന് രാത്രി ഒൻപതിന് ഒരു മണിക്കൂര്‍ കാംപസിലിരുന്ന് കരഞ്ഞു. മൂക്കുത്തിയിട്ട ഒരു വെളുത്ത സ്ത്രീ വന്ന് അവളുടെ കണ്ണ് തുടച്ചു എന്നാണ് വിവരം. അതാരാണെന്ന് അറിയില്ല. മകള്‍ മരിക്കുന്ന അന്ന് അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. സുദര്ശന് പത്മനാഭന് എന്ന അധ്യാപകനില്‍നിന്ന് ഏത് തരത്തിലുള്ള പീഡനമാണ് മകള്‍ക്ക് ഉണ്ടായതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കാരണം ഇനിയൊരു ഫാത്തിമയ്ക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവരുത് -ലത്തീഫ് കൂട്ടിച്ചേർത്തു.
ഫാത്തിമയുടെ മരണം സംബന്ധിച്ചു സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഡിഎംകെയും കോൺഗ്രസും ആവശ്യപ്പെട്ടു. ഫാത്തിമ ലത്തീഫിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്യുഐ, എഐഎസ്എഫ് പ്രവർത്തകരും ഡിഎംകെ യുവജനവിഭാഗവും ഐഐടിക്കു മുന്നിൽ പ്രകടനം നടത്തി.