ന്യൂഡൽഹി: സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഒട്ടേറെ വിവാദങ്ങൾക്കു വഴിവച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി നാളെ വിരമിക്കും. സുപ്രീം കോടതിയിൽ അവസാന പ്രവൃത്തി ദിവസമായിരുന്ന ഇന്നലെ ഒന്നാം നന്പർ കോടതിയിലെത്തി നിയുക്ത ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്കൊപ്പം കുറച്ചു സമയം കേസ് പരിഗണിക്കുകയും വൈകുന്നേരം ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും വിരമിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്താൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി തയാറായില്ല. വിരമിക്കുന്നതിന്റെ ഭാഗമായി പ്രത്യേക അഭിമുഖം തേടിയ മാധ്യമങ്ങൾക്ക് അനുമതി നൽകിയതുമില്ല.
ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റീസായാണ് രഞ്ജൻ ഗൊഗോയി ചുമതലയേറ്റത്. ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ 2018 ഒക്ടോബർ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ. ആസാമിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റീസാണ് രഞ്ജൻ ഗൊഗോയി. ആസാം മുൻ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്. 1978ൽ അഭിഭാഷകനായി സേവനം തുടങ്ങിയ ജസ്റ്റീസ് ഗൊഗോയി, 2001ൽ ഗോഹട്ടി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2012ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
നൂറ്റാണ്ടുകൾ നീണ്ട അയോധ്യ കേസിലെ നിർണായക വിധി, ശബരിമല കേസുമായി ബന്ധപ്പെട്ട വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്, ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത്, സുപ്രീം കോടതിയിലെ നടപടികൾ തത്സമയം വെബ്സൈറ്റിലൂടെ പ്രക്ഷേപണം നടത്താൻ അനുവദിച്ചത് തുടങ്ങിയ നിർണായക വിധികൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പുറപ്പെടുവിച്ചത്. ഓടുന്ന ട്രെയിനിൽ നിന്നു സൗമ്യയെ തള്ളിയിട്ടതിനു ശേഷം മാനഭംഗപ്പെടുത്തി കൊലചെയ്ത കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതും ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചായിരുന്നു.
എന്നാൽ, ചീഫ് ജസ്റ്റീസിന്റെ ഓഫീസിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റീസിനെതിരേ ലൈംഗിക പീഡനത്തിനു പരാതി നൽകുകയും അത് സംബന്ധിച്ച പരാതി പരിശോധിക്കാൻ വിളിച്ചു ചേർത്ത പ്രത്യേക ബെഞ്ചിൽ ഉൾപ്പെട്ടതും വലിയ നാണക്കേടിനും വിവാദത്തിനും വഴിവച്ചു. ലൈംഗിക പീഡന പരാതി പരിശോധിക്കാൻ ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി രൂപീകരിച്ചെങ്കിലും ചീഫ് ജസ്റ്റീസിനെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മറ്റൊരു ബെഞ്ചിനെയും ചുമതലപ്പെടുത്തി. ഇതോടെ, പരാതിക്കാരി ആഭ്യന്തര സമിതിക്കു മുന്പാകെ തെളിവു നൽകുന്നതിൽ നിന്നു പിൻവാങ്ങുകയും സമിതി നൽകിയ ഏകപക്ഷീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് ഒത്തുതീർത്തതായി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, കേസുകൾ വീതംവയ്ക്കുന്പോൾ സീനിയോരിറ്റി കണക്കിലെടുക്കുന്നതിൽ പക്ഷപാതം കാണിക്കുന്നെന്നു ചൂണ്ടിക്കാട്ടി മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ രംഗത്തെത്തിയ നാല് ഉന്നത ന്യായാധിപന്മാർ മാധ്യമങ്ങളെ സമീപിച്ചപ്പോൾ അതിൽ പ്രധാനി എന്ന നിലയിലാണ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ശ്രദ്ധേയനായത്. അതിനു ശേഷം ചീഫ് ജസ്റ്റീസായ രഞ്ജൻ ഗൊഗോയി, പഴയ പരാതികൾ പരിഹരിക്കുകയും കേസുകൾ പരിഗണിക്കുന്നതിനായി ജസ്റ്റീസ് ദീപക് മിശ്ര ഏർപ്പെടുത്തിയ റോസ്റ്റർ സിസ്റ്റം വിഷയങ്ങളുടെ അടിസ്ഥാനത്തിലും ജഡ്ജിമാരുടെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലും പുനഃക്രമീകരിച്ചു. അതിലേറെ, കേസുകൾ ചില ബെഞ്ചുകളുടെ പരിഗണനയ്ക്കായി മാത്രമെത്തുന്നതിലും കോടതിയുടെ ഉത്തരവുകളിൽ തിരിമറി നടക്കുന്നെന്നുമുള്ള കാര്യങ്ങൾ കണ്ടെത്തുകയും അതിനെതിരെ നടപടിയെടുക്കുകയും ചെയ്തു. കൂടാതെ, അനാവശ്യ കേസുകൾക്ക് അമിത പ്രാധാന്യം നൽകുന്ന മെൻഷനിംഗ് രീതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേയുള്ള വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ ജഡ്ജിയായിരുന്ന ലോയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിൽ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം തള്ളിയതും വിവാദത്തിനിടയാക്കി. പ്രഥമദൃഷ്ട്യാ പരിഗണിക്കേണ്ട തെളിവുകൾ പോലും തള്ളിക്കളഞ്ഞാണ് അന്വേഷണം ആവശ്യമില്ലെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിയെഴുതിയതെന്നും ആരോപണം ഉയർന്നു. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്നു ആദ്യം വിധിയെഴുതിയതും തെളിവുകൾ കൂടുതൽ പുറത്തുവന്ന സാഹചര്യത്തിൽ അതു പുനഃപരിശോധിക്കാൻ പിന്നീട് തീരുമാനിക്കുകയും കഴിഞ്ഞ ദിവസം അതേ തെളിവുകൾ തള്ളിക്കളഞ്ഞ് പഴയ നിലപാട് തന്നെ വ്യക്തമാക്കിയതിലും വീഴ്ചകളുണ്ടെന്നും സർക്കാരിനു വേണ്ടി ഉത്തരവുകൾ തയാറാക്കപ്പെടുകയാണെന്നും നിയമവിദഗ്ധർ പറയുന്നു.
അയോധ്യ വിധിയിലും ബാബ്റി മസ്ജിദ് ആസൂത്രിതമായി പൊളിച്ചതാണെന്നു കണ്ടെത്തുകയും അതിൽ നീതിയുക്തമായി നടപടിയെടുക്കാതെ കുറ്റക്കാർക്ക് അവകാശം നൽകുകയും ചെയ്ത വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നു ആരോപണമുയർന്നിട്ടുണ്ട്. ഇതിലും ചീഫ് ജസ്റ്റീസിനെയാണ് പ്രതിസ്ഥാനത്തു നിർത്തുന്നത്.
ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റീസായാണ് രഞ്ജൻ ഗൊഗോയി ചുമതലയേറ്റത്. ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ 2018 ഒക്ടോബർ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ. ആസാമിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റീസാണ് രഞ്ജൻ ഗൊഗോയി. ആസാം മുൻ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്. 1978ൽ അഭിഭാഷകനായി സേവനം തുടങ്ങിയ ജസ്റ്റീസ് ഗൊഗോയി, 2001ൽ ഗോഹട്ടി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2012ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
നൂറ്റാണ്ടുകൾ നീണ്ട അയോധ്യ കേസിലെ നിർണായക വിധി, ശബരിമല കേസുമായി ബന്ധപ്പെട്ട വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്, ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത്, സുപ്രീം കോടതിയിലെ നടപടികൾ തത്സമയം വെബ്സൈറ്റിലൂടെ പ്രക്ഷേപണം നടത്താൻ അനുവദിച്ചത് തുടങ്ങിയ നിർണായക വിധികൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പുറപ്പെടുവിച്ചത്. ഓടുന്ന ട്രെയിനിൽ നിന്നു സൗമ്യയെ തള്ളിയിട്ടതിനു ശേഷം മാനഭംഗപ്പെടുത്തി കൊലചെയ്ത കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതും ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചായിരുന്നു.
എന്നാൽ, ചീഫ് ജസ്റ്റീസിന്റെ ഓഫീസിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റീസിനെതിരേ ലൈംഗിക പീഡനത്തിനു പരാതി നൽകുകയും അത് സംബന്ധിച്ച പരാതി പരിശോധിക്കാൻ വിളിച്ചു ചേർത്ത പ്രത്യേക ബെഞ്ചിൽ ഉൾപ്പെട്ടതും വലിയ നാണക്കേടിനും വിവാദത്തിനും വഴിവച്ചു. ലൈംഗിക പീഡന പരാതി പരിശോധിക്കാൻ ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി രൂപീകരിച്ചെങ്കിലും ചീഫ് ജസ്റ്റീസിനെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മറ്റൊരു ബെഞ്ചിനെയും ചുമതലപ്പെടുത്തി. ഇതോടെ, പരാതിക്കാരി ആഭ്യന്തര സമിതിക്കു മുന്പാകെ തെളിവു നൽകുന്നതിൽ നിന്നു പിൻവാങ്ങുകയും സമിതി നൽകിയ ഏകപക്ഷീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് ഒത്തുതീർത്തതായി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, കേസുകൾ വീതംവയ്ക്കുന്പോൾ സീനിയോരിറ്റി കണക്കിലെടുക്കുന്നതിൽ പക്ഷപാതം കാണിക്കുന്നെന്നു ചൂണ്ടിക്കാട്ടി മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ രംഗത്തെത്തിയ നാല് ഉന്നത ന്യായാധിപന്മാർ മാധ്യമങ്ങളെ സമീപിച്ചപ്പോൾ അതിൽ പ്രധാനി എന്ന നിലയിലാണ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ശ്രദ്ധേയനായത്. അതിനു ശേഷം ചീഫ് ജസ്റ്റീസായ രഞ്ജൻ ഗൊഗോയി, പഴയ പരാതികൾ പരിഹരിക്കുകയും കേസുകൾ പരിഗണിക്കുന്നതിനായി ജസ്റ്റീസ് ദീപക് മിശ്ര ഏർപ്പെടുത്തിയ റോസ്റ്റർ സിസ്റ്റം വിഷയങ്ങളുടെ അടിസ്ഥാനത്തിലും ജഡ്ജിമാരുടെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലും പുനഃക്രമീകരിച്ചു. അതിലേറെ, കേസുകൾ ചില ബെഞ്ചുകളുടെ പരിഗണനയ്ക്കായി മാത്രമെത്തുന്നതിലും കോടതിയുടെ ഉത്തരവുകളിൽ തിരിമറി നടക്കുന്നെന്നുമുള്ള കാര്യങ്ങൾ കണ്ടെത്തുകയും അതിനെതിരെ നടപടിയെടുക്കുകയും ചെയ്തു. കൂടാതെ, അനാവശ്യ കേസുകൾക്ക് അമിത പ്രാധാന്യം നൽകുന്ന മെൻഷനിംഗ് രീതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേയുള്ള വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ ജഡ്ജിയായിരുന്ന ലോയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിൽ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം തള്ളിയതും വിവാദത്തിനിടയാക്കി. പ്രഥമദൃഷ്ട്യാ പരിഗണിക്കേണ്ട തെളിവുകൾ പോലും തള്ളിക്കളഞ്ഞാണ് അന്വേഷണം ആവശ്യമില്ലെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിയെഴുതിയതെന്നും ആരോപണം ഉയർന്നു. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്നു ആദ്യം വിധിയെഴുതിയതും തെളിവുകൾ കൂടുതൽ പുറത്തുവന്ന സാഹചര്യത്തിൽ അതു പുനഃപരിശോധിക്കാൻ പിന്നീട് തീരുമാനിക്കുകയും കഴിഞ്ഞ ദിവസം അതേ തെളിവുകൾ തള്ളിക്കളഞ്ഞ് പഴയ നിലപാട് തന്നെ വ്യക്തമാക്കിയതിലും വീഴ്ചകളുണ്ടെന്നും സർക്കാരിനു വേണ്ടി ഉത്തരവുകൾ തയാറാക്കപ്പെടുകയാണെന്നും നിയമവിദഗ്ധർ പറയുന്നു.
അയോധ്യ വിധിയിലും ബാബ്റി മസ്ജിദ് ആസൂത്രിതമായി പൊളിച്ചതാണെന്നു കണ്ടെത്തുകയും അതിൽ നീതിയുക്തമായി നടപടിയെടുക്കാതെ കുറ്റക്കാർക്ക് അവകാശം നൽകുകയും ചെയ്ത വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നു ആരോപണമുയർന്നിട്ടുണ്ട്. ഇതിലും ചീഫ് ജസ്റ്റീസിനെയാണ് പ്രതിസ്ഥാനത്തു നിർത്തുന്നത്.